പദ്മാവത് വിരുദ്ധ സേനയുടെ അക്രമങ്ങള്‍ ചിത്രങ്ങളിലൂടെ
ഭീഷണികളും വിവാദങ്ങളും നേരിട്ട് സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവത് തീയേറ്ററുകളില്‍ എത്താന്‍ രണ്ട് ദിവസം ശേഷിക്കേ പല സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്നു. രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, മദ്ധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് പ്രതിഷേധം വ്യാപകമാകുന്നത്.
ഭീഷണികളും വിവാദങ്ങളും നേരിട്ട് സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവത് തീയേറ്ററുകളില്‍ എത്താന്‍ രണ്ട് ദിവസം ശേഷിക്കേ പല സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്നു. രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, മദ്ധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് പ്രതിഷേധം വ്യാപകമാകുന്നത്.
സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതുപോലെ മാറ്റങ്ങളെല്ലാം വരുത്തി പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. ഇന്നും നാളെയുമായി പദ്മാവത് റിലീസിന് ഒരുങ്ങുമ്പോള്‍ അക്രമങ്ങളും തുടരുകയാണ്.
ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ രാജ്യവ്യാപകമായി സിനിമാ തീയേറ്ററുകള്‍ക്ക് നേരെ 'ജനതാ കര്‍ഫ്യൂ' ഏര്‍പ്പെടുത്തുമെന്ന് കര്‍ണി സേന മുഖ്യ രക്ഷാധികാരി ലോകേന്ദ്ര സിംഗ് കാല്‍വി അറിയിച്ചിട്ടുണ്ട്. പദ്മാവത് പ്രദര്‍ശിപ്പിച്ചാലുണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്നും കര്‍ണിസേന സൂചിപ്പിച്ചിട്ടുണ്ട്.
പദ്മാവത് വിരുദ്ധ പ്രക്ഷോഭം രാജ്യ വ്യാപകമാകുമ്പോള്‍ ഇതുവരെയുണ്ടായ നാശനഷ്ടങ്ങള്‍ക്കും കണക്കില്ല.
വിവിധ സംസ്ഥാനങ്ങളിലായി പദ്മാവത് വിരുദ്ധ സേന നടത്തിയ അക്രമങ്ങള്‍ ചിത്രങ്ങളിലൂടെ:
ജമ്മു കാശ്മീരിലെ ഇന്ദ്ര സിനിമാസിന്‍റെ ടിക്കറ്റ് കൌണ്ടർ പദ്മാവത് വിരുദ്ധ സേന എറിഞ്ഞുടച്ചു. സ്ഥലത്ത് വന്‍ പ്രക്ഷോഭം തുടരുകയാണ്.
രാജസ്ഥാനിലെ ചിറ്റോർഗഡ് കോട്ടയ്ക്ക് സമീപം ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധം.
ഹരിയാന ഗുരുഗ്രാമിലെ സോഹ്ന റോഡിൽ പ്രതിഷേധക്കാർ കത്തിച്ച ബസ്.
മീററ്റില്‍ പദ്മാവത് പ്രദര്‍ശിപ്പിക്കുന്ന പിവിഎസ് മാളിനുനേരെ കല്ലെറിഞ്ഞ് ചില്ലുകള്‍ പൊട്ടിയ നിലയില്‍. പൊലീസ് സ്ഥലത്തെത്തി, അന്വേഷണം തുടരുന്നു.
ഗുരുഗ്രാമിലെ എസ്.ആര്‍.എസ് സിനിമാസിന് പൊലീസ് സംരക്ഷണം നല്‍കിയപ്പോള്‍.
ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നു.
ഗുര്‍ഗാവോണിലെ വാസിര്‍പൂര്‍-പറ്റോഡി റോഡ് ഉപരോധിക്കുന്ന കര്‍ണി സേന.
അഹമ്മദാബാദിലെ ഹിമാലയ മാളിൽ നടന്ന ആക്രമണം.