ന്യുഡൽഹി: സിനിമാ മേഖലയെ അപകീർത്തിപ്പെടുത്താൻ കുറച്ച് ആളുകൾ ശ്രമിക്കുന്നുണ്ടെന്നും ഇതിനെതിരെ സർക്കാർ സംരക്ഷണം നൽകണമെന്നും മുതിർന്ന നടിയും സമാജ്‌വാദി പാർട്ടി എംപിയുമായ ജയാ ബച്ചൻ (Jaya Bachchan) രാജ്യസഭയിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: 30 എംപിമാർക്കും 2 കേന്ദ്രമന്ത്രിമാർക്കും കൊറോണ സ്ഥിരീകരിച്ചു..!


ഇതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കങ്കണ റണാവത്ത് (Kangana Ranaut) രംഗത്ത്. സിനിമയിലൂടെ പേരെടുത്തവർ തന്നെ ആ മേഖലയെ അഴുക്കുചാലെന്ന് വിശേഷിപ്പിക്കുന്നു. ഞാനതിനോട് പൂര്‍ണമായും വിയോജിക്കുന്നുവെന്ന ജയാബച്ചന്റെ പ്രസ്താവനയ്ക്കെതിരെയാണ് കങ്കണ വിമർശനവുമായി രംഗത്തെത്തിയത്. 


Also read: ഷൂട്ടിങ്ങിനിടെ നടൻ  പ്രബീഷ് ചക്കാലക്കൽ കുഴഞ്ഞുവീണ് മരിച്ചു..!  


'ജയാ ജി എന്റെ സ്ഥാനത്ത് നിങ്ങളുടെ മകളായ ശ്വേതയെയാണ്  മർദ്ദിച്ച് അവശയാക്കി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും ചെയ്തിരുന്നതെങ്കിൽ ഇത് തന്നെ നിങ്ങൾ പറയുമോ എന്നാണ്.  അതുപോലെ തന്നെ പരിഹസിക്കുന്നുവെന്നും, മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതി പറഞ്ഞ് അഭിഷേക് ബച്ചൻ ഒരു ദിവസം തൂങ്ങി മരിച്ചാൽ എന്താകും നിങ്ങൾ പറയുക. ഞങ്ങളോടും അനുകമ്പ കാണിക്കുക എന്നാണ് കങ്കണ ട്വിറ്ററിൽ കുറിച്ചത്.