അഭിനന്ദന്‍ വര്‍ത്തമാന്‍ ഭാരതമണ്ണില്‍ തിരിച്ചെത്തി... സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം!!
പാക് വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനിടെ ശത്രു സൈന്യത്തിന്‍റെ പിടിയിലായ വിംഗ് കാമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ വാഗാ അതിര്‍ത്തിയിലെത്തിച്ചേര്‍ന്നു.
ന്യൂഡല്‍ഹി: പാക് വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനിടെ ശത്രു സൈന്യത്തിന്‍റെ പിടിയിലായ വിംഗ് കാമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ വാഗാ അതിര്‍ത്തിയിലെത്തിച്ചേര്‍ന്നു. പാക് സൈന്യമാണ് അഭിനന്ദനെ വാഗാ അതിര്‍ത്തിയിലെത്തിച്ചത്.
പാക് സൈന്യത്തിനൊപ്പം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും അഭിനന്ദനൊപ്പമുണ്ട്. അഭിനന്ദന്‍ വര്‍ത്തമാനെ റെഡ്ക്രോസിനാണ് പാക്കിസ്ഥാന്‍ കൈമാറുക. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മെഡിക്കല്‍ പരിശോധന നടക്കും. റെഡ്ക്രോസാണ് അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറുക.
എയര്‍ വൈസ് മാര്‍ഷല്‍മാരായ പ്രഭാകരന്‍, ആര്‍. ജെ. കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് അഭിനന്ദനെ സ്വീകരിക്കുക.
വാഗാ അതിര്‍ത്തിയില്‍നിന്നും അഭിനന്ദന്‍ വര്‍ത്തമാനെ അമൃത്സറിലേയ്ക്കും അവിടെനിന്നും പ്രത്യേക വിമാനത്തില്‍ ന്യൂഡല്‍ഹിയിലും എത്തിക്കും.
റാവല്‍പിണ്ടിയില്‍നിന്നും പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ലാഹോറില്‍ എത്തിച്ചത്. ലഹോറില്‍നിന്നും റോഡ് മാര്‍ഗ്ഗമാണ് വാഗാ അതിര്‍ത്തിയില്‍ എത്തിച്ചത്.
അതേസമയം, വിംഗ് കാമാന്‍ഡറുടെ തിരിച്ചുവരവില്‍ രാജ്യം ഉത്സാഹത്തിലാണ്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തിലാണ് വാഗാ അതിര്‍ത്തി. ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന ഗേറ്റിന് ഒരു കിലോമീറ്റര്‍ ഇപ്പുറത്ത് ദേശീയ പതാകകളുമായി ഒട്ടേറെ പേരാണ് വിംഗ് കാമാന്‍ഡറെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുന്നത്. മുംബൈയിൽ നിന്നും ജമ്മുവിൽ നിന്നും നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന തന്ത്ര പ്രധാന മേഖലയിൽ വച്ചാണ് കൈമാറ്റ ചടങ്ങ്.
വിംഗ് കാമാന്‍ഡറെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്‍റെ മാതാപിതാക്കളും എത്തിച്ചേര്‍ന്നു. ഡല്‍ഹിയിലേയ്ക്കുള്ള യാത്രാമധ്യേ വിംഗ് കാമാന്‍ഡറുടെ മാതാപിതാക്കളായ സിംഹക്കുട്ടി വര്‍ത്തമാന്‍, അമ്മ ഡോ. ശോഭ എന്നിവര്‍ക്ക് സഹയാത്രികര്‍ അനുമോദനം അര്‍പ്പിച്ചിരുന്നു.
വളരെ സുരക്ഷിതനായി വിംഗ് കാമാന്‍ഡറെ ഇന്ത്യയ്ക്ക് കൈമാറിയ പാക് നടപടി ചരിത്ര സംഭവമായി നിലകൊള്ളുമെന്ന കാര്യത്തില്‍ സംശയമില്ല!!