ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ദശാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ഇന്ന് പരിസമാപ്തിയാവുമ്പോള്‍ രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ ഏവരും ശ്രദ്ധിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.


COMMERCIAL BREAK
SCROLL TO CONTINUE READING

പുറത്തുവരുന്ന അയോധ്യാവിധി ആരുടെയും വിജയമോ പരാജയമോ അല്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.  ട്വീറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.


‘സുപ്രീംകോടതി എന്തു വിധി പുറപ്പെടുവിച്ചാലും അത് ആരുടെയും വിജയമോ പരാജയമോ ആകില്ല. ഈ തീരുമാനം നമ്മുടെ പാരമ്പര്യമായ സമാധാനം, ഐക്യം തുടങ്ങിയ കാര്യങ്ങളെ ശക്തിപ്പെടുത്താനുള്ളതാണെന്നു ഞാന്‍ എല്ലാ പൗരന്മാരോടും അപേക്ഷിക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടര്‍ച്ചയായി സുപ്രീംകോടതിയില്‍ ഈ വിഷയത്തില്‍ വാദങ്ങള്‍ നടക്കുന്നു. ഈ കാലയളവില്‍ സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും സമാധാനം സ്ഥാപിക്കാന്‍ കാണിച്ച ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്’, പ്രധാനമന്ത്രി പറഞ്ഞു.


കേസില്‍ 40 ദിവസം നീണ്ട തുടര്‍ വാദത്തിന് ശേഷമാണ് വിധി പറയുന്നത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേസിലെ മൂന്ന് കക്ഷികളും നല്‍കിയ അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായഭരണഘടനാ ബെഞ്ച് വാദം കേട്ടത്. 134 വര്‍ഷം മുന്‍പുണ്ടായ തര്‍ക്കത്തിനാണ് ഇന്ന് പരിഹാരം ഉണ്ടാവുന്നത്. 


ശനിയാഴ്ച കോടതി അവധിദിനമായിരുന്നിട്ടുകൂടി അയോധ്യ കേസില്‍ വിധി പറയാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.


അതേസമയം, രാജ്യത്തിന്‍റെ മാത്രമല്ല ലോകത്തിന്‍റെ തന്നെ കണ്ണും കാതും ഇന്ത്യയുടെ പരമോന്നത സുപ്രീംകോടതിയിലേക്കാണ്. 


എന്നാല്‍, നിര്‍ണ്ണായക വിധി പുറത്തുവരാനിരിക്കെ കനത്ത സുരക്ഷയിലാണ് രാജ്യം. അയോധ്യ കേസിന്‍റെ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. അയോധ്യക്കു പുറമേ യുപിയിലെ പ്രശ്നബാധിതമായ മറ്റു പ്രദേശങ്ങളിലും രാജ്യത്താകെയും അതീവസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.


അയോധ്യയിലെ തര്‍ക്കഭൂമി പ്രദേശത്ത് കേന്ദ്രസേനകളും ദ്രുതകര്‍മ സേനയും അടക്കം 12,000 സുരക്ഷാ സൈനികരെ നിയോഗിച്ചു നാലു തലങ്ങളിലാണു സുരക്ഷ ശക്തമാക്കിയത്. നാലായിരം കേന്ദ്രസേനാംഗങ്ങള്‍ അടക്കം 12,000 പോലീസുകാരെയാണ് അയോധ്യയില്‍ നിയോഗിച്ചിരിക്കുന്നത്. അയോധ്യയില്‍ ഡിസംബര്‍ അവസാനം വരെ നിരോധനാജ്ഞയും ഏര്‍പ്പെടുത്തി. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും റിപ്പോര്‍ട്ട് ചെയ്യാനുമായി 1,600 ഗ്രാമങ്ങളില്‍ 16,000 സന്നദ്ധപ്രവര്‍ത്തകരെയും പോലീസ് മൈബൈല്‍ ആപ്ലിക്കേഷനിലൂടെ ബന്ധപ്പെടുത്തിയിട്ടുണ്ട്.


ഉത്തര്‍പ്രദേശിലെ മുഴുവന്‍ ജില്ലകളിലേയും സ്ഥിതിഗതികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവലോകനം ചെയ്തു. പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി. അയോധ്യയില്‍ ഡിസംബര്‍ 10 വരെ നിരോധനാജ്ഞ തുടരുമെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. ക്ഷേത്ര നിര്‍മ്മാണത്തിനായി വി.എച്ച്.പി 1990 മുതല്‍ തുടങ്ങി വെച്ച കല്‍പ്പണികള്‍ നിര്‍ത്തി വെച്ചിട്ടുണ്ട്.


ബീഹാര്‍, മധ്യപ്രദേശ്, ഡല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും അതീവജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്.