ലക്നൗ :അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തർപ്രദേശിൽ രാഷ്ട്രീയ സംവാദങ്ങള്‍ വിവാദത്തിന് വഴിവെയ്ക്കുന്നു.രാഷ്ട്രീയ എതിരാളിയായ മായാവതിയെ  വേശ്യയോട് താരതമ്യപ്പെടുത്തി പ്രസംഗിച്ച ബി.ജെ.പി നേതാവാണ് വിവാദത്തിന് വഴി ഒരുക്കിയത്. ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ദയശങ്കർ സിങ് ആണ് വിവാദ പ്രസ്താവന നടത്തിയത്. വീഡിയോ കാണാം


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് തങ്ങളുടെ പാർട്ടിയുടെ വളർച്ചയെ ഭയന്നാണ് ബി.ജെ.പി നേതാവ് ഇങ്ങനൊരു  പ്രസ്താവന നടത്തിയതെന്നാണ്  മായാവതി പ്രതികരിച്ചത്. പുതുതായി നിയമിതനായ സംസ്ഥാന വൈസ് പ്രസിഡൻറ് തികച്ചും വ്യക്തിപരമായ തലത്തിൽ നടത്തിയ പ്രസ്താവനയാണിതെന്നും ഇത്തരം  പ്രസ്താവനകൾ പാർട്ടിക്ക് നല്ലതല്ലെന്നും യു.പിയിലെ ബി.ജെ.പി വക്താവ്  ഐ.പി സിങ് പ്രതികരിച്ചു. സംഭവം വിവാദമായതോടെ ശങ്കർ സിങ്  പിന്നീട് ഖേദം പ്രകടിപ്പിച്ചു.