കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അന്‍സോള്‍ ലോക്സഭ മണ്ഡലത്തിലെ സാലന്‍പൂരില്‍ ബിജെപി ഓഫീസിന് അജ്ഞാതര്‍ തീവച്ചതായി റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഞായറാഴ്ച രാത്രിയാണ്‌ സംഭവം.   


പാര്‍ട്ടി ഓഫീസിന് തീവച്ചത് തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണ് എന്ന് ബിജെപി ആരോപിച്ചു. എന്നാല്‍, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്‌ ആരോപണം നിഷേധിച്ചു.


സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. 



പശ്ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ്‌ സംഘര്‍ഷം പതിവായിരിയ്ക്കുകയാണ്. കഴിഞ്ഞ 6 മാസത്തിനിടെ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.


കൂടാതെ, കഴിഞ്ഞ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ നേടിയ വിജയം ബിജെപി ഓഫീസ് പിടിച്ചടക്കിക്കൊണ്ടായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. കന്‍കിനാര, നയിഹത്തി, മദ്രാല്‍, ബാരക്​പോറെ തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ പിടിച്ചെടുത്തിരുന്നു. ബിജെപി ഓഫീസുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിച്ചെടുക്കുക മാത്രമല്ല, പച്ച പെയിന്‍റടിക്കുകയും ചെയ്​തതായായിരുന്നു റിപ്പോര്‍ട്ട്.