Chandigarh: പഞ്ചാബ് രാഷ്ട്രീയം  പുതിയ വഴിത്തിരിവില്‍.  ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ന് ചണ്ഡീഗഢില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്  മുന്നോടിയായി സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്  (Capt Amarinder Singh)  പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേരും,  BJPയുമായുള്ള സഖ്യം സംബന്ധിച്ച കാര്യങ്ങളും  തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.


പഞ്ചാബിലെ  പ്രശ്‌നങ്ങൾ സംബന്ധിച്ച് വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി  (Amit Shah) കൂടിക്കാഴ്ച നടത്തുമെന്ന് അമരീന്ദർ സിംഗ്  മാധ്യമങ്ങളോട് പറഞ്ഞു.  പഞ്ചാബ്‌ മുഖ്യമന്ത്രി പദവി രാജി വച്ചതിനുശേഷം അമരീന്ദര്‍ സിംഗ്  ഇത് മൂന്നാമത്തെ തവണയാണ്   കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നത്.


വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ ശക്തനായ  സ്ഥാനാർത്ഥിയെ നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.  സിദ്ദു എവിടെ മത്സരിച്ചാലും അവിടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ  നിര്‍ത്തി  പോരാടുമെന്നും ക്യാപ്റ്റൻ അമരീന്ദർ സിംഗ് ചണ്ഡീഗഢിൽ പറഞ്ഞു.


Also Read: Capt Amarinder Singh: ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ നിര്‍ണ്ണായക വാർത്താസമ്മേളനം നാളെ, പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും


ഇന്ത്യ-പാക് അതിർത്തിയുടെ 50 കിലോമീറ്റർ വരെ BSFനെ വിന്യസിക്കുന്നതിനെ രണ്ട് തവണ പഞ്ചാബ്  മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം അനുകൂലിച്ചു, ഇത് സംസ്ഥാനത്തിന്‍റെ  സുരക്ഷയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


Also Read: Punjab Politics: കോണ്‍ഗ്രസിനോട് അങ്കം വെട്ടാന്‍ അമരീന്ദര്‍, പുതിയ പാര്‍ട്ടിയും വേണ്ടിവന്നാല്‍ BJPയുമായി സഖ്യവും


കർഷകരുടെ പ്രശ്‌നങ്ങൾ അവരുടെ താൽപ്പര്യത്തിനനുസരിച്ച് പരിഹരിക്കുന്നതില്‍ BJP വിജയം കണ്ടാല്‍ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയുമായി   സീറ്റ് പങ്കിടൽ ധാരണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.  തന്‍റെ  ജനങ്ങളുടെയും സംസ്ഥാനത്തിന്‍റെയും ഭാവി സുരക്ഷിതമാക്കുന്നത് വരെ വിശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Also Read: Captain Amarinder Singh: കേന്ദ്ര മന്ത്രി സ്ഥാനം ഉറപ്പിച്ചു..., കോണ്‍ഗ്രസിന്‍റെ അമരത്തുനിന്നും ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേയ്ക്ക്...!!


പഞ്ചാബ്‌ കോണ്‍ഗ്രസിലെ ശക്തനായ നേതാവായിരുന്ന അദ്ദേഹം,  ഇരുപത് എം.എല്‍.എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്.  കൂടാതെ, അകാലിദള്‍  വിമത നേതാക്കളുമായും അദ്ദേഹം സമ്പര്‍ക്കത്തിലാണ്  എന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്.  പാര്‍ട്ടിയുടെ പേര് ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്നാണ്  റിപ്പോര്‍ട്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.