ചെന്നെ : കാവേരി ജലം വിട്ടുനൽകാത്തതിന്  നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീം കോടതിയിൽ. കര്‍ണാടക സര്‍ക്കാര്‍ 2480 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച സത്യവാങ്മൂലം ഇരു സംസ്ഥാനങ്ങളും സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസ് ഫെബ്രുവരി ഏഴിലേക്ക് മാറ്റിവെക്കുന്നതായി ജനുവരി രണ്ടിന് കോടതി അറിയിച്ചിരുന്നു.  പ്രതിദിനം കർണാടക 2000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് വിട്ടുനൽകണമെന്ന ഇടക്കാല വിധി അടുത്ത ഉത്തരവുവരെ മാറ്റിവെച്ചതായി ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു.


ആ കാലയളവിലുണ്ടായ നഷ്ടം സാമ്പത്തികമായി തന്നെ നികത്തണമെന്നും 2480 കോടി രൂപ ഇതിനായി നല്‍കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കര്‍ണാടകത്തിന്‍റെ മറുപടി കോടതി തേടിയിട്ടുണ്ട്.