ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയിലെ ദോക്‌ലാം മേഖലയില്‍ വീണ്ടു സൈന്യത്തെ നിയോഗിച്ച് ചൈന. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് വീണ്ടുമൊരു ആപല്‍ സൂചനയായി ഇതിനെ കരുതാം. ഭൂട്ടാന്‍ ട്രൈ-ജംഗ്ഷനില്‍ 1600-1800 ചൈനീസ് സൈന്യമാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിര്‍ത്തിയില്‍ രണ്ട് ഹെലിപ്പാഡുകൾ, ശൈത്യകാലത്തെയ്ക്കുള്ള അഭയസങ്കേതങ്ങള്‍, സ്റ്റോക്കിങ് സ്റ്റോറുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിലാണ് ചൈനീസ് സൈന്യം. ചൈന ദോക്‌ലാം അതിര്‍ത്തി മേഘലയില്‍ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎല്‍എ) ശാശ്വതമായ ഒരു സൈനിക താവളം രൂപീകരിക്കുകയാണ് എന്നത് ഇതില്‍നിന്നും വ്യക്തമാണ്. 


ദോക്‌ലാം മേഖല ചൈനയുടെ ഭാഗമാണെന്ന സൂചന നല്‍കുന്ന രീതിയിലാണ് ചൈന അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. 


കഴിഞ്ഞ ജൂണ്‍ മുതലാണ് ദോക്‌ലാം മേഖലയില്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം രൂപംകൊണ്ടത്. ഭൂട്ടാനും  ചൈനയും അവകാശവാദം ഉന്നയിക്കുന്ന ദോക്‌ലാം പ്രദേശത്ത് ചൈന റോഡ്‌നിര്‍മാണം ആരംഭിച്ചപ്പോള്‍ ഇതു തടയാനായി ഇന്ത്യന്‍ സൈന്യം ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂപംകൊണ്ടത്. ഓഗസ്റ്റ് അവസാന വാരമാണ് ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ജി-20 സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി  ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയില്‍ എത്തുന്നതിന് മുന്‍പായിരുന്നു ഇത്.