ലഖ്നൗ: ആരുടേയും വ്യക്തി ജീവിതങ്ങള്‍ തിരഞ്ഞെടുപ്പില്‍ വലിച്ചിഴച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജാതിപ്പേര് പറഞ്ഞ് തന്നെ കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്ഷേപിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ്‌ അവര്‍ ഇപ്രകാരം പറഞ്ഞത്.


'മോദിയെ കോണ്‍ഗ്രസുകാര്‍ ആരും ജാതിപ്പേരു പറഞ്ഞ് അവഹേളിച്ചിട്ടില്ല. തനിക്ക് ഇപ്പോഴും അദ്ദേഹത്തിന്‍റെ ജാതി ഏതാണെന്ന് പോലും അറിയില്ല. കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വച്ച പ്രധാന വിഷയങ്ങള്‍ വികസനവും, തൊഴിലില്ലായ്മയും, വിദ്യാഭ്യാസവും, ആരോഗ്യവുമൊക്കെയാണെന്നും അല്ലാതെ ആരുടെയെങ്കിലും വ്യക്തി ജീവിതത്തെ തിരഞ്ഞെടുപ്പ് പോരാട്ട വേദികളിലേക്ക് വലിച്ചിഴച്ചിട്ടില്ല', പ്രിയങ്ക വ്യക്തമാക്കി. 


അതേസമയം മോദി രംഗത്തെത്തിയത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.


അതേസമയം, പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മരുപടിയുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതിയും രംഗത്തെത്തി. മോദി പിന്നോക്ക വിഭാഗത്തില്‍പ്പെട്ടയാളല്ല, നേട്ടങ്ങള്‍ക്കു വേണ്ടിയാണ് അങ്ങനെ പറയുന്നതെന്ന് അവര്‍ ആരോപിച്ചു.


'സമാജ് വാദി പാര്‍ട്ടിനേതാക്കളായ മുലായം സിംഗ് യാദവിനെപ്പോലെയോ അഖിലേഷ് യാദവിനെപ്പോലെയോ പിന്നോക്ക ജാതിയില്‍ ജനിച്ചയാളല്ല മോദി. തന്‍റെ നേട്ടത്തിനായി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സ്വന്തം ജാതിയെ പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു'- മായാവതി ആരോപിച്ചു. എന്നാല്‍ എല്ലാത്തവണത്തെയും പോലെ ബിജെപിയുടെ ദളിത്, പിന്നോക്ക കാര്‍ഡ് ഇത്തവണ വിലപ്പോവില്ലെന്നും അവര്‍ പറഞ്ഞു.