ന്യൂഡല്‍ഹി‍: വിവാദ പ്രസ്താവനകള്‍ക്ക് എന്നും പേരു കേട്ടയാളാണ് ബിജെപി എംപി സാക്ഷി മഹാരാജ്. ഇത്തവണയും അതില്‍ മാറ്റമില്ല.  ഇത്തവണ അദ്ദേഹം ലക്ഷ്യമിട്ടത് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചെയ്യുന്ന അശ്ലീല പെരുമാറ്റങ്ങളാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പൊതുസ്ഥലത്ത് നിന്ന് കെട്ടിപ്പിടിക്കുന്നവരെയും ചുംബിക്കുന്നവരെയുമെല്ലാം ജയിലിലടയ്ക്കണം. കാറിലും പാര്‍ക്കിലുമെല്ലാം വെച്ച് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചെയ്യുന്ന ഇത്തരം അശ്ലീല പെരുമാറ്റങ്ങളാണ് പിന്നീട്‌ പീഡനത്തിലേക്ക് നയിക്കുന്നതെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ നിയമനടപടി ശക്തമാക്കണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.


‘കാറിലും പാര്‍ക്കിലുമെല്ലാം വെച്ച് പെണ്‍കുട്ടികളും ആണ്‍കുട്ടികളും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യാറുണ്ട്. കാണുന്നവരെല്ലാം ഇത് അവഗണിക്കാറാണ് പതിവ്. എന്നാല്‍ അത് പിന്നീട് പീഡനമായി മാറിയാല്‍ അപ്പോള്‍ ആളുകള്‍ പറയും പൊലീസിന്‍റെ അനാസ്ഥ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന്. അതുകൊണ്ട് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ ആദ്യം ജയിലിലടക്കുകയാണ് വേണ്ടത്’, സാക്ഷി മഹാരാജ് പറഞ്ഞു.


സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തകയും നികുതി നല്‍കുകയും ചെയ്യുക എന്നത് പ്രതിജ്ഞാബദ്ധരായ ദൈവദാസന്മാരും ചെയ്യേണ്ട ഒന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍  ഭാരതം കോണ്‍ഗ്രസ്സില്‍നിന്നും അഴിമതിയില്‍നിന്നും മുക്തമായി എന്നും അദ്ദേഹം പറഞ്ഞു. 


ഉണ്ണാഒയില്‍നിന്നുള്ള ബിജെപി എംപി യായ അദ്ദേഹം ഭാരത്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.