കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഭീകരാക്രമണം. പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആര്‍.പി.എഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആയുധധാരികളായ ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജ്ജിതമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കശ്മീരിലെ അനന്ത്നാഗ് ജില്ലയിലും സമാനമായ ആക്രമണം നടന്നതായി സൈന്യം സ്ഥിരീകരിച്ചു. ഈ ആക്രമണത്തിലും ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. 


അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണം നടത്തി ഇന്ത്യന്‍ സൈന്യത്തെ പ്രകോപിപ്പിക്കുന്നതിനായി പാകിസ്ഥാന്‍ 'ഹലാല്‍ ദാസ്ത' എന്ന പേരില്‍ സംഘടനയ്ക്ക് രൂപം നല്‍കിയതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിനോട് ചേര്‍ന്നാണ് ഹലാല്‍ ദാസ്തയുടെ പ്രവര്‍ത്തനമെന്നാണ് വിവരം.