ന്യൂഡല്‍ഹി: കോവിഡ് വ്യാപനം (Covid19) അതിരൂക്ഷമായി തുടരുന്ന ഡൽഹിയിൽ ഒാക്സിജൻ പ്രതിസന്ധി അവസാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. സംസ്ഥാനത്ത് ആവശ്യമായ കിടക്കകൾ ഉറപ്പാക്കി കഴിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓക്‌സിജന്‍ ലഭിക്കാതെ ഇനി ആരും മരിക്കില്ലെന്നും കെജ് രിവാള്‍ (Arvind Kejriwal) പറഞ്ഞു.  730 ടൺ  ഒാക്സിജൻ ഉത്പാദിപ്പിക്കാനുള്ള എല്ലാ സൌകര്യങ്ങളും ഡൽഹിയിൽ ആരംഭിച്ചു കഴിഞ്ഞു. നടപടികൾ വേഗത്തിലാക്കിയ ഡൽഹി ഹൈക്കോടതി,സുപ്രീംകോടതി,കേന്ദ്ര സർക്കാർ എന്നിവർക്ക് കെജരിവാൾ നന്ദി പറഞ്ഞു.


ALSO READ: Covid Updates: ഇന്ത്യയിൽ തുടർച്ചയായ മൂന്നാം ദിവസവും നാല് ലക്ഷം കടന്ന് കോവിഡ് രോഗബാധ


മൂന്ന് മാസങ്ങള്‍ക്കുളളില്‍ ഡൽഹിയിലെ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ (Covid Vaccine) നല്‍കാനാണ് തീരുമാനമെന്നും കെജ് രിവാളിന്റെ ഓഫീസ് അറിയിച്ചു. അതിരൂക്ഷമായ അവസ്ഥയിലായിരുന്നു കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ ഡൽഹി കടന്നു പോയത്.'



ALSO READ: കേന്ദ്ര സർക്കാർ Delhi ക്ക് ദിനം പ്രതി 700 മെട്രിക്ക് ടൺ ഓക്സിജൻ നൽകണമെന്നും, കർണാടക ഹൈ കോടതിയുടെ 1200 mT ഓക്സിജൻ നൽകണമെന്ന് ഉത്തരവ് പിൻവലിക്കാനാവില്ലെന്നും Supreme Court


ദിവസവും രണ്ടോ നാലോ വാക്‌സിനേഷന്‍ സെന്ററുകള്‍ സന്ദര്‍ശിക്കാനും അദ്ദേഹം ജില്ലാ മജിസ്‌ട്രേറ്റുമാരോട് നിര്‍ദ്ദേശിച്ചു. എല്ലാ മാധ്യമ സ്ഥാപനങ്ങളിലും സർക്കാർ കേന്ദ്രങ്ങളിലും വാക്സിൻ ഡ്രൈവ് നടത്തുമെന്നും ഇതിൻറെ ചിലവ് സർക്കാർ തന്നെ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.