ഹൈദരാബാദ്: ആന്ധ്രാപ്രദേശ് കടപ്പ ജില്ലയിലെ ഒന്റിമിട്ട എന്ന ഗ്രാമത്തിലെ തടാകത്തില്‍ നിന്നും അഞ്ച് അഞ്ജാത മൃതദേഹങ്ങള്‍  കണ്ടെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്രയും മൃതദേഹങ്ങള്‍ ഒരുമിച്ച് എങ്ങിനെ  ഇവിടെയെത്തി എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.  ഈ സംഭവം അന്വേഷണ സംഘത്തിലും ആശങ്ക നിറച്ചിട്ടുണ്ട്.


എന്നാല്‍, കണ്ടെടുത്ത മൃതദേഹങ്ങളില്‍ മുറിവോ മറ്റ് ക്ഷതങ്ങളോയില്ലെന്നും ഓട്ടോപ്സി പരിശോധനയിലൂടെ മാത്രമേ മരണ കാരണം കണ്ടെത്താന്‍ സാധിക്കുവെന്നും പോലീസ് മേധാവി നാഗി റെഡ്ഡി പറഞ്ഞു. മാത്രമല്ല 24 മുതല്‍ 48 മണിക്കൂര്‍ വരെ പഴക്കമുള്ളതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


മൃതദേഹം കണ്ടെടുത്ത മേഖലയില്‍ രക്ത ചന്ദന കള്ളകടത്തുക്കാര്‍ സജീവമാണെന്നും കൊലപാതകത്തില്‍ അവര്‍ക്ക് പങ്കുണ്ടാകുമെന്നുമാണ് പ്രദേശവാസികള്‍ നല്‍കുന്ന മൊഴി.