തമിഴ്നാട്: തമിഴ്നാട്ടിലെ മധുര ജില്ലയിലെ വാടിപ്പട്ടിയില്‍ രണ്ടു കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലപ്പുറം കുറ്റിപ്പുറം പേരശന്നുര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസല്‍, സഹന, കാര്‍ ഡ്രൈവര്‍ വളാഞ്ചേരി മൂടാന്‍ സ്വദേശി ഹിളര്‍‍, ബൈക്ക് യാത്രികന്‍ ദിണ്ടിഗല്‍ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്.


ഏര്‍വാടിയിലേക്ക് തീര്‍ത്ഥയാത്ര പോയ റസീനയും കുടുംബവും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 


മധുരയില്‍ നിന്ന് ആന്ധ്രയിലേക്ക് പോകുകയായിരുന്ന കാര്‍ വഴിയില്‍ ഒരു ബൈക്ക് ഇടിച്ചിട്ടശേഷം വശത്തേക്ക് വെട്ടിച്ചപ്പോള്‍ മലപ്പുറത്തുനിന്ന്‍ പോയ കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.


കാര്‍ ഡ്രൈവറും റസീനയും അപകട സ്ഥലത്തുവെച്ച് മരിച്ചു. അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവര്‍ മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.