ന്യൂഡല്‍ഹി: ഇന്ദിര ജയ്‌സിംഗിനെതിരെ പറയാനും തന്നെ പിന്തുണയ്ക്കാനും ആരെങ്കിലും ഉണ്ടെന്നുള്ളത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് നിര്‍ഭയയുടെ ആശാദേവി.


COMMERCIAL BREAK
SCROLL TO CONTINUE READING

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗിനെതിരെ ബോളിവുഡ് താരം കങ്കണ റണൗത് നടത്തിയ പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ആശാദേവി പറഞ്ഞു.


നിര്‍ഭയയുടെ അമ്മ സോണിയയെ മാതൃകയാക്കണമെന്നും ബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്നുള്ള മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗിന്‍റെ പരാമര്‍ശത്തിനെതിരെയാണ് കങ്കണ പ്രതികരിച്ചത്. 


'ആ സ്ത്രീയെ 4 ദിവസത്തേക്ക് ആ ബലാത്സംഗികളോടൊപ്പം ജയിലില്‍ അടയ്ക്കണമെന്നും ഇത്തരം സ്ത്രീകളാണ് രാക്ഷസന്മാര്‍ക്ക് ജന്മം നല്‍കുന്നതെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം. ഭാവിയില്‍ ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാന്‍ ഈ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നും കങ്കണ അഭിപ്രായപ്പെട്ടു.


ഇതിന് മറുപടിയുമായി നിര്‍ഭയയുടെ അമ്മ ആശാ ദേവിയും രംഗത്തിയിരുന്നു. അത്തരമൊരു നിര്‍ദേശം തന്‍റെ മുന്നില്‍ വെക്കാന്‍ ഇന്ദിരാ ജെയ്സി൦ഗ് ആരാണെന്നായിരുന്നു ആശാ ദേവിയുടെ ചോദ്യം.