ചെന്നൈ: നാഥുറാം ഗോഡ്സെയെപ്പറ്റി നടത്തിയ വിവാദ പരാമര്‍ശ൦ കെട്ടടങ്ങുന്നതിന് മുന്‍പ് അടുത്ത വിവാദ പ്രസ്താവനയുമായി മക്കള്‍ നീതി മയ്യം തലവന്‍ കമല്‍ ഹാസന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോഡ്സെ പരാമര്‍ശത്തിന്‍റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന ഭയമൊന്നും തനിക്കില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു. "എന്നെ അവര്‍ അറസ്റ്റ് ചെയ്യട്ടെ. പക്ഷേ, അവര്‍ എന്നെ അറസ്റ്റ് ചെയ്താല്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും"- കമല്‍ഹാസന്‍ പറഞ്ഞു. ഒപ്പം, 
ഇത് മുന്നറിയിപ്പല്ല എന്നും ഉപദേശമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


അറവാകുറിച്ചിയിലെ തിരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെ തനിക്കു നേരെ ചീമുട്ടയേറുണ്ടായതിനെയും കമല്‍ഹാസന്‍ രൂക്ഷമായി വിമര്‍ശിച്ചു. രാഷ്ട്രീയത്തിന്‍റെ നിലവാരത്തകര്‍ച്ചയാണിതെന്ന് അദ്ദേഹം പറഞ്ഞു. 


അറവാകുറിച്ചി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മക്കള്‍ നീതി മയ്യം അദ്ധ്യക്ഷന്‍ കമല്‍ഹാസനെതിരെ ചീമുട്ടയേറും കല്ലേറും നടന്നിരുന്നു. എന്നാല്‍ ആക്രമണം നടത്തിയ രണ്ടംഗ സംഘത്തെ നീതി മയ്യം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയും തൂടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതേസമയം കമല്‍ ഹാസനോട് പ്രചാരണം നിര്‍ത്തിവയ്ക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.


കൂടാതെ, തമിഴ്നാട്ടിലെ മധുരയിലെ തിരുപ്പാറന്‍കുണ്ട്രം നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു പ്രചരണം നടത്തവേ കമലിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ ചെരുപ്പെറിഞ്ഞു. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വ്യാപക അക്രമണമാണ് കമല്‍ നേരിടുന്നത്.


ബിജെപി പ്രവര്‍ത്തകരും ഹനുമാന്‍ സേന പ്രവര്‍ത്തകരുമുള്‍പ്പെടുന്ന 11 അംഗ സംഘമായിരുന്നു ചെരുപ്പേറിന് പിന്നല്‍. കമല്‍ഹാസന്‍ സംസാരിക്കുന്ന വേദിയ്ക്കുനേരെ ഇവര്‍ ചെരിപ്പെറിയുകയായിരുന്നു.


ഇത്തരം സംഭവങ്ങളൊന്നും തന്നെ ഭയപ്പെടുത്തില്ല. എല്ലാ മതങ്ങളിലും തീവ്രസ്വഭാവമുള്ളവരുണ്ട്. അവരില്‍ ചിലര്‍ അതിതീവ്ര മനോഭാവമുള്ളവരാണ്. പുണ്യാവാന്മാരാണെന്ന് ആര്‍ക്കും പറയാനാകില്ല, ഇതായിരുന്നു കമല്‍ ഹാസന്‍റെ പ്രതികരണം. 


സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്നുമാണ് കമല്‍ ഹാസന്‍ പറഞ്ഞത്. ഇതാണ് വന്‍ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്.