ന്യൂഡല്‍ഹി: പഞ്ചാബില്‍ മോദി ഫാക്ടര്‍ ഇല്ല എന്നും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ആകെയുള്ള 13 സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചിരിക്കുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പഞ്ചാബില്‍ വിജയം നേടാമെന്ന് ബിജെപി വ്യാമോഹിക്കേണ്ട, പഞ്ചാബില്‍ ബിജെപിയെ നിലംതൊടാന്‍ അനുവദിക്കില്ല എന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. 


പഞ്ചാബില്‍ ബിജെപി-അകാലിദള്‍ സഖ്യത്തെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്. കേന്ദ്രത്തില്‍ നിന്നും ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ട തിന്‍റെ അനിവാര്യത ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബില്‍ ബിജെപിയെ വിജയിക്കാന്‍ അനുവദിക്കില്ല. 13 സീറ്റുകളും നേടി കോണ്‍ഗ്രസ് മികച്ച വിജയം നേടും. അക്കാര്യത്തില്‍ തനിക്കോ അണികള്‍ക്കോ സംശയമില്ലെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.


നരേന്ദ്ര മോദി ഫാക്ടര്‍ എത്രത്തോളം ശക്തമാണെന്ന ചോദ്യത്തിന് പഞ്ചാബില്‍ മോദി ഫാക്ടറേ ഇല്ല എന്നായിരുന്നു അമരീന്ദര്‍ സിംഗിന്‍റെ മറുപടി. 


മികച്ച തിരഞ്ഞെടുപ്പിനെയാണ് പഞ്ചാബ്‌ നേരിടുന്നത്. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥികളെല്ലാം ശക്തരാണ്. ശിരോമണി അകാലിദളിന്‍റെ 10 വര്‍ഷത്തെ ഭരണം ജനങ്ങള്‍ക്ക് മടുത്തു കഴിഞ്ഞപ്പോഴാണ് അവര്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. പഞ്ചാബിലെ ട്രെന്‍ഡ് മാറുകയാണ്. യുവാക്കളും കര്‍ഷകരും കാര്യങ്ങള്‍ മനസിലാക്കി കഴിഞ്ഞിരിക്കുന്നു. അകാലിദള്‍-ബിജെപി സഖ്യത്തിന് ഇനി ഇവിടെ വിജയിക്കാനാവില്ല, അദ്ദേഹം പറഞ്ഞു.