ഇസ്‌ലാമാബാദ്: കുൽഭൂഷൻ ജാദവിന്‍റെ വധശിഷയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ കോടതിയിൽ സമർപ്പിക്കാനുള്ള അപ്പീൽ ഇന്ത്യ പാക്കിസ്ഥാനു കൈമാറി. ബുധനാഴ്ച പാക്കിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ ഗൗതം ബംബാവാലെ, പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി ടെഹ്‍മിന ജാൻജുവയെ കണ്ടാണ് ഹർജി കൈമാറിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജാദവിനെ മോചിപ്പിക്കണമെന്നും നാൽപ്പത് ദിവസത്തിനകം അദ്ദേഹത്തെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചതെന്ന് ഇന്ത്യൻ ഹൈകമീഷണർ വ്യക്തമാക്കി. നേരത്തെ ഇന്ത്യയുടെ ഇൗ ആവശ്യം പാക് സൈന്യം നിരാകരിച്ചിരുന്നു. പാക് സൈനിക കോടതിയാണ് ചാരവൃത്തി ആരോപിച്ച് ജാദവിനെ വധശിക്ഷക്ക് വിധിച്ചത്.


ഇന്ത്യൻ നാവികസേനയിൽനിന്നു കമാൻഡറായി റിട്ടയർ ചെയ്ത കുൽഭൂഷൺ ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തിയാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. പാക് നടപടി കൊലപാതകശ്രമമാണെന്ന് ഇന്ത്യ വിമർശിച്ചു. കഴിഞ്ഞവർഷം മാർച്ചിൽ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിൽനിന്നുമാണ് ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്. 


ഇന്ത്യൻ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചാണ് കുൽഭൂഷണെ പാക്കിസ്ഥാൻ 2016ല്‍ പിടികൂടിയത്. 


പിന്നീട് ഇക്കഴിഞ്ഞ ഏപ്രിൽ 10നാണ് ഇന്ത്യയ്ക്കായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ജാദവിനെ പാക്കിസ്ഥാനിലെ സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കോടതി വിധിയോട് എതിർപ്പുണ്ടെങ്കിൽ 40 ദിവസത്തിനകം മേൽക്കോടതിയിൽ അപ്പീൽ നൽകണമെന്നാണ് പാക്കിസ്ഥാനിലെ ചട്ടം.