ശ്രീനഗര്‍: പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ ജമ്മു കാശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അനന്ത്നാഗിലെ ജന്‍ഗ്ലാത്ത് മണ്ടി ടൗണിലുണ്ടായ സംഘര്‍ഷത്തില്‍ ഷീറാസ് അഹമ്മദ് എന്ന ഇരുപതുകാരനാണ് കൊല്ലപ്പെട്ടത്. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ചു. കഴിഞ്ഞ ദിവസം സൈന്യവുമായുണ്ടായ വെടിവെയ്പ്പില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ജനം തെരുവിലിറങ്ങിയത്.


ജനം സൈന്യത്തിനുനേരേ കല്ലെറിഞ്ഞതോടെയാണ്‌ പൊലീസ് കണ്ണീര്‍വാതാകും പെല്ലറ്റും പ്രയോഗിച്ചത്. അനന്ത്നാഗിലും ഷോപ്പിയാനിലും സൈന്യത്തിനുനേരേ കല്ലേറുണ്ടായെന്നാണ് റിപ്പോര്‍ട്ട്‌.