ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അദ്ധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. പ്രായാധിക്യവും രോഗങ്ങളും വെല്ലുവിളിയുയര്‍ത്തുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. കൂടാതെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണനിലയില്‍ എത്തിക്കാന്‍ സാധിക്കുമോ എന്ന് പറയാന്‍ കഴിയില്ല എന്നാണ് സൂചന. 


രോഗത്തിന്‍റെ കാഠിന്യം കുറ‌ഞ്ഞു വരവേ ഞായറാഴ്‌ച കരുണാനിധിയുടെ നില വഷളായിരുന്നു.


മൂത്രനാളത്തില്‍ അണുബാധയുണ്ടായി എന്നും മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുവെന്നുമാണ് അനൗദ്യോഗിക വിവരം. കരുണാനിധിയുടെ നില മെച്ചപ്പെട്ടു തുടങ്ങിയതോടെ ആശുപത്രിക്കു മുന്നില്‍ തമ്പടിച്ചിരുന്ന പ്രവര്‍ത്തകരുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ മാദ്ധ്യമപ്രവര്‍ത്തകരും മടങ്ങിയിരുന്നു.