കവരത്തി:  ലക്ഷദ്വീപിൽ (Lakshadweep) സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ഭരണകൂടം നിർത്തിവെച്ചു. വിവാദമായ ഭൂമി ഏറ്റെടുക്കലിനെതിരെ (Land Acquisition) പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കൽ നിർത്തിവെച്ചത്. സ്വകാര്യ വ്യക്തികളെ മുൻകൂട്ടി അറിയിക്കാതെ ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചതിനെ തുടർന്നായിരുന്നു പ്രതിഷേധം. ഇതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥാപിച്ച കൊടികളും  നീക്കം ചെയ്‌തു.


COMMERCIAL BREAK
SCROLL TO CONTINUE READING

2021ൽ ഇറക്കിയ എൽഡിഎആർ സംബന്ധിച്ച കരട് രൂപരേഖയുടെ പശ്ചാത്തലത്തിലാണ് നടപടി. ലക്ഷദ്വീപിലെ വികസന പ്രവ‍ർത്തനങ്ങൾക്ക് സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കരട് രൂപരേഖ തയ്യാറാക്കിയത്. ഇതിനെതിരെ ലക്ഷദ്വീപിൽ ശക്തമായ പ്രക്ഷോഭങ്ങളാണ് (Protest) അരങ്ങേറിയത്.


ALSO READ: Lakshadweep: ലക്ഷദ്വീപിൽ കരിദിനം ആചരിക്കുന്നു; പ്രതിഷേധം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപ് സന്ദർശിക്കുന്നതിനിടെ; വീടുകളിലെ കരിങ്കൊടികൾ നീക്കാൻ ശ്രമിച്ച് പൊലീസ്


ദ്വീപിൽ നടപ്പാക്കുന്ന വിവാദ ഉത്തരവുകൾ നടപ്പാക്കാൻ ഉദ്യോ​ഗസ്ഥ‍ർക്ക് മേൽ സമ്മർദ്ദമുണ്ടെന്നും ആരോപണം ഉണ്ട്. ഇതേ തുടർന്നാണ് പുതിയ നീക്കമെന്നും സംശയിക്കപ്പെടുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ  പ്രഫുൽ ഖോഡ പട്ടേൽ ദ്വീപ് സന്ദർശിച്ചതിന് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ഉദ്യോ​ഗസ്ഥർ ആരംഭിച്ചത്.


ALSO READ: Lakshadweep അഡ്മിനിസ്ട്രേഷൻ വിവാദ നടപടികൾ തുടരുന്നു; ടൂറിസം നടത്തിപ്പിന്റെ അവകാശം പൂർണമായി കോർപ്പറേറ്റുകൾക്ക് നൽകാൻ നീക്കം


അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപ് സന്ദർശിച്ച ദിവസം വീടുകളിൽ കരിങ്കൊടി (Black Flag) സ്ഥാപിച്ചും കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്കുകളും ധരിച്ചാണ് ജനങ്ങൾ പ്രതിഷേധിച്ചത്. അതേസമയം, കറുത്ത കൊടികൾ സ്ഥാപിച്ച വീടുകളുടെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം, ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേഷന്റെ വിവാദ നടപടികൾ തുടരുകയാണ്. ബം​ഗാരം ദ്വീപിലെ ടൂറിസം നടത്തിപ്പിന്റെ അവകാശം പൂർണമായും കോർപ്പറേറ്റുകൾക്ക് കൈമാറാനും നീക്കം നടക്കുകയാണ്. നേരത്തെ ബം​ഗാരം ദ്വീപിലെ ടൂറിസം പ്രവർത്തനങ്ങൾ അഡ്മിനിസ്ട്രേഷൻ നേരിട്ടാണ് നടത്തിയിരുന്നത്. ഇതാണ് കോർപ്പറേറ്റുകൾക്ക് കൈമാറാൻ നീക്കം നടക്കുന്നത്.


ALSO READ: Lakshadweep: സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ഭരണകൂടം; വികസനത്തിനെന്ന് വാദം


സ്പോർട്സ് സൊസൈറ്റിയുടെ കീഴിലുണ്ടായിരുന്ന ടൂറിസം നടത്തിപ്പ് കോർപ്പറേറ്റ് കമ്പനികൾക്ക് നൽകാനുള്ള നീക്കമാണ് അഡ്മിനിസ്ട്രേറ്റർ നടത്തുന്നതെന്നാണ് ആരോപണം ഉയരുന്നത്. ടൂറിസം പ്രവർത്തനങ്ങൾ കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറാനുള്ള നീക്കത്തിന്റെ ഭാ​ഗമായുള്ള ടെണ്ടർ നടപടികൾ പുരോ​ഗമിക്കുകയാണ്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിനെ മാറ്റണമെന്നും പുതിയ നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദ്വീപിൽ പ്രതിഷേധം തുടരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.