ന്യൂഡൽഹി: ജീവനോടെ ഉണ്ടായിരുന്ന നവജാത ശിശു മരിച്ചെന്നു തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഡൽഹിയിലെ ഷാലിമാർ ബാഗിലുള്ള മാക്സ് ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ആശുപത്രിക്കു വീഴ്ച പറ്റിയെന്നും ഇതേതുടർന്നു ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുന്നുവെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു.


കഴിഞ്ഞ മാസം ഇരട്ടനവജാത ശിശുകൾ മരിച്ചെന്നു വിധിയെഴുതി മാക്സ് ആശുപത്രിയിലെ ഡോക്ടർമാർ കുട്ടികളെ പ്ലാസ്റ്റിക് ബാഗുകളിലാക്കി മാതാപിതാക്കൾക്കു കൈമാറിയിരുന്നു. ഈ ഇരട്ട കുട്ടികളിൽ ഒരാൾക്കു ജീവനുണ്ടെന്ന് പിന്നീട് കണ്ടെത്തി. മരണാനന്തര ചടങ്ങുകൾക്ക് എടുത്തപ്പോഴാണ് കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ഇതേതുടർന്നു കുട്ടിയെ മറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.