താനെ: റാഫേല്‍ യുദ്ധ വിമാനം ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നെങ്കില്‍ പാക്കിസ്ഥാനിലെ ഭീകരതാവളം ആക്രമിക്കാന്‍ ഇന്ത്യക്ക് ബാലാക്കോട്ടില്‍ കയറേണ്ട ആവശ്യമില്ലായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാജ്നാഥ് സിംഗ് പറഞ്ഞത്. 


റാഫേല്‍ നേരത്തെ സ്വന്താമാക്കിയിരുന്നെങ്കില്‍ ഇന്ത്യയിലിരുന്ന് കൊണ്ട് ബാലാകോട്ട് ആക്രമണം നടത്താമെന്നായിരുന്നു പ്രതിരോധമന്ത്രി പറഞ്ഞത്. 


എങ്കിലും യുദ്ധവിമാനങ്ങള്‍ സ്വയം പ്രതിരോധത്തിനുള്ളതാണെന്നും ആക്രമണത്തിന് വേണ്ടിയുള്ളതല്ലെന്നും രാജ്നാഥ്സിംഗ് ഓര്‍മ്മിപ്പിച്ചു. 


ശസ്ത്ര പൂജയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതിരോധമന്ത്രി പറഞ്ഞത് ഞാന്‍ വിമാനത്തില്‍ ഓം എന്നെഴുതിയെന്നും നമ്മുടെ പാരമ്പര്യമനുസരിച്ചുള്ള ചടങ്ങായ തേങ്ങയും ഉടച്ചുവെന്നുമാണ്. 


എന്‍റെ വിശ്വാസം കൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തതെന്നും ഞാന്‍ ശസ്ത്ര പൂജ ചെയ്യുന്ന സമയത്ത് ക്രിസ്ത്യാനികളും, മുസ്ലീങ്ങളും, സിഖുകാരും, ബുദ്ധമതക്കാരും അവിടെയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.