വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ഉണ്ടായ മാവോയിസ്റ്റാക്രമണത്തില്‍ ടി.ഡി.പി എം.എല്‍.എയും മുന്‍ എം.എല്‍.എയും കൊല്ലപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തെലുങ്കുദേശം പാര്‍ട്ടി എം.എല്‍.എ കിടാരി സര്‍വേശ്വര റാവു, മുന്‍ എം.എല്‍.എ സിവേരി സോമ എന്നിവരെയാണ്
മാവോയിസ്റ്റുകള്‍ വെടിവച്ചു കൊന്നത്. 


വിശാഖപട്ടണത്തുനിന്നും ഏകദേശം 125 കിലോമീറ്റര്‍ അകലെയുള്ള തുടാംഗി ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. അരാകുവാലിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ഇരുവരും പോകുന്നതിനിടെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് തടഞ്ഞ് നിറുത്തിയ ശേഷം അതിലുണ്ടായിരുന്നവരോട് ഇറങ്ങിയോടാന്‍ ആവശ്യപ്പെട്ടു. പിന്നാലെ റാവുവിനേയും സോമയേയും വെടിവച്ചു കൊല്ലുകയായിരുന്നു.