ന്യൂഡല്‍ഹി: 17-ാം ലോക്സഭയിലെ സ്പീക്കറായി ബിജിപിയുടെ മുതിര്‍ന്ന എംപി ഓം ബിര്‍ളയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജസ്ഥാനിലെ കോട്ട മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഓം ബിര്‍ള.  രണ്ടാമത്തെ തവണയാണ് അദ്ദേഹം ലോക്സഭയിലേയ്ക്ക് എത്തുന്നത്. മൂന്ന് തവണ രാജസ്ഥാന്‍ നിയമസഭയില്‍ കോട്ട-ബൂന്ദി മണ്ഡലത്തെ പ്രതിനിധികരിച്ച എംഎല്‍എയായിരുന്നു.


എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഓം ബിര്‍ളയുടെ പേര് നിര്‍ദ്ദേശിച്ചത്. ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍, ശിവസേന നേതാവ് അരവിന്ദ് സാവന്ത് എന്നിവര്‍ ഇതിനെ പിന്താങ്ങി.


ഓം ബിര്‍ളയെ ലോക്സഭാ സ്പീക്കറായി ലഭിച്ചതില്‍ സഭയ്ക്ക് അഭാമനമുണ്ടെന്നും അദ്ദേഹത്തെ അനുമോദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.