ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ കൊല്ലപ്പെട്ട പാക്‌ സൈനികരുടെ മൃതദേഹങ്ങള്‍ പാക്കിസ്ഥാന്‍ എടുത്തുകൊണ്ടു പോയത് വെള്ളക്കൊടി കാണിച്ച ശേഷം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിന്‍റെ വീഡിയോ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം പാക് അധീന കശ്മീരിലെ ഹാജിപൂര്‍ മേഖലയില്‍ നടന്ന വെടിവെപ്പില്‍ പാക്കിസ്ഥാന്‍റെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 


ഇവരുടെ മൃതദേഹം തിരികെ കൊണ്ടുപോകാന്‍ വേണ്ടിയായിരുന്നു സൈന്യം എത്തിയത്. മൃതദേഹം വീണ്ടെടുക്കാന്‍ വെടിവെപ്പ് നടത്തിയെങ്കിലും ഇതിനിടയില്‍ ഒരു പാക്‌ സൈനികന്‍ കൂടി കൊല്ലപ്പെട്ടപ്പോള്‍ മര്യാദക്കാരായി സമാധാനത്തിന്‍റെ വെള്ളക്കൊടി കാണിച്ചശേഷം മൃതദേഹം എടുത്തുകൊണ്ട് പോകുകയായിരുന്നു.


വീഡിയോ കാണാം:


 



 


സെപ്റ്റംബര്‍ 10, 11 ദിവസങ്ങളിലായിട്ടായിരുന്നു അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള പാക്‌ സൈന്യത്തിന്‍റെ ആക്രമണം ഉണ്ടായത്.  പാക്കിസ്ഥാന്‍ സൈന്യത്തിലെ ഗുലാം റസൂല്‍ ആണ് ആദ്യം കൊല്ലപ്പെട്ടത്.


വീണ്ടും വെടിവെപ്പ് നടത്തി ഇന്ത്യന്‍ സൈന്യത്തെ ഭയപ്പെടുത്തിക്കൊണ്ട് കൊല്ലപ്പെട്ടയാളുടെ മൃതദേഹം എടുത്തുകൊണ്ടുപോകാന്‍ പാക് സൈന്യം ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ശക്തമായ തിരിച്ചടിയില്‍ ഒരു പാക്‌ സൈനികന്‍ കൂടി കൊല്ലപ്പെടുകയായിരുന്നു.


തുടര്‍ന്നാണ് പതിനെട്ടാമത്തെ അടവെടുത്ത് വെള്ള കൊടി വീശി കാണിച്ച് മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ പാക് സൈനികര്‍ എത്തിയത്. ശേഷം ഇന്ത്യന്‍ സൈന്യം വെടിവെപ്പ് അവസാനിപ്പിക്കുകയും പാക്കിസ്ഥാന്‍ സൈനികരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുകയും ചെയ്തു.