Chandigarh: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് സുരക്ഷയൊരുക്കാൻ  സാധിക്കാത്ത പഞ്ചാബ് സർക്കാർ രാജിവെക്കണമെന്ന ആവശ്യവുമായി മുന്‍ മുഖ്യമന്ത്രി  അമരീന്ദർ സിംഗ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

കർഷക പ്രതിഷേധത്തെ തുടർന്ന് പഞ്ചാബ് ഫ്ലൈഓവറിൽ 20 മിനിറ്റോളം പ്രധാനമന്ത്രിയെ തടഞ്ഞത് വൻ സുരക്ഷ വീഴ്ച്ച ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് അമരീന്ദർ സിംഗിന്‍റെ ട്വീറ്റ്.


പ്രധാനമന്ത്രിയ്‌ക്കുണ്ടായ സുരക്ഷാ വീഴ്ച സംസ്ഥാനത്തെ ക്രമസമാധാന നിലയും, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരും പരാജയപ്പെട്ടുവെന്ന സൂചനയുമാണ്‌ നൽകുന്നത്.  പ്രധാനമന്ത്രിക്ക് സുഖകരമായ വഴി ഒരുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജിവെച്ച് മാറിനില്‍ക്കണമെന്നും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയെ വിമര്‍ശിച്ചുകൊണ്ട് അമരീന്ദർ സിംഗ് പറഞ്ഞു. 


Also Read: പഞ്ചാബിൽ വൻ സുരക്ഷ വീഴ്ച; പ്രധാനമന്ത്രി 20 മിനിറ്റോളം ഫ്ലൈ ഓവറിൽ കുടുങ്ങി


പാക്കിസ്ഥാനിൽ നിന്നും 10 കിലോ മീറ്റർ മാത്രം അകലെയുള്ള പ്രദേശത്ത് പ്രധാനമന്ത്രിയ്‌ക്ക് സുരക്ഷ ഒരുക്കാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിന് ഭരണത്തിൽ തുടരാൻ അർഹതയില്ലെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.


ഉച്ചയോടെയാണ് പഞ്ചാബിലെത്തിയ പ്രധാനമന്ത്രി സുരക്ഷാ പ്രശ്‌നം നേരിട്ടത്.  ഹെലികോപ്റ്റർ വഴി ഹുസൈനിവാലയിലേക്ക് പോകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, മഴ പെയ്ത സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ യാത്ര  റോഡ്‌ വഴി പുനര്‍നിശ്ചയിക്കുകയായിരുന്നു.  


Also Read: Amit Shah on Punjab Incident : പഞ്ചാബിലെ സുരക്ഷ വീഴ്ച : കോൺഗ്രസ് നേതാക്കൾ 'ജനങ്ങളോട് മാപ്പ് പറയണ"മെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ


ഈ യാത്രയ്ക്കിടെയാണ്   പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം  20 മിനിട്ടോളം സമയം  ഫ്ളൈ ഓവറിൽ കുടുങ്ങിയത്. സുരക്ഷാ പ്രശ്‌നം നേരിട്ടതിനെ തുടർന്ന് പഞ്ചാബിൽ പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന റാലികൾ റദ്ദാക്കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.