പുനെ: ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ഷര്‍ട്ട് ധരിച്ച് മാധ്യമ ശ്രദ്ധ നേടിയ പൂണെയിലെ എന്‍സിപി നേതാവായ ദത്ത ഫൂഗെയെ കൊലപ്പെടുത്തിയത് 12 പേരടങ്ങുന്ന സംഘമെന്ന് പൊലീസ്. സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണണമെന്നാണ് പൊലീസ് നിഗമനം.


COMMERCIAL BREAK
SCROLL TO CONTINUE READING

നാല്‍പ്പത്തഞ്ചുകാരനായ ദത്തയെ പന്ത്രണ്ടുപേരടങ്ങിയ സംഘം കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങളുമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി ദിഗിയിലെ ഭാരത്മാതാ നഗറിലുള്ള വീട്ടിലത്തെിയ സംഘം ചിട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ എന്ന വ്യാജേന ഫുഗെയെ പുറത്തേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നുവെന്നാണ് ഭാര്യ സീമ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, വെള്ളിയാഴ്ച രാവിലെ ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. എന്നാല്‍ സംഭവസമയത്ത് കൂടെയുണ്ടായിരുന്ന 22 വയസുള്ള മകനെ അക്രമി സംഘം വെറുതെ വിട്ടു.


മൂന്ന് കൊല്ലം മുമ്പ് 22 കാരറ്റ് സ്വര്‍ണ്ണം ഉപയോഗിച്ച് നിര്‍മ്മിച്ച 3.5 കിലോഗ്രാം തൂക്കമുള്ള ഷര്‍ട്ട് സ്വന്തമാക്കിയാണ് ദത്താത്രേയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയത്. 1.27 കോടി രൂപയായിരുന്നു ഷര്‍ട്ടിന്‍റെ അന്നത്തെ മൂല്യം. ബെല്‍റ്റ്, മാലകള്‍, ബ്രേസ് ലേറ്റുകള്‍ എന്നിവയടക്കം ഏഴു കോടി രൂപയുടെ സ്വര്‍ണമാണ് ഫുഗെ ധരിച്ചിരുന്നത്.