ന്യൂഡല്‍ഹി: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് റയാന്‍ ഗ്രൂപ്പിന്‍റെ സിഇഒ റയാന്‍ പിന്റോ സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്നു പരിഗണിക്കും.   


ഈ കേസുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെയും ടീച്ചര്‍മാരെയും അറസ്റ്റു ചെയ്തതിനുപിന്നാലെയാണ് റയാന്‍ പിന്റോ മുന്‍‌കൂര്‍ ജാമ്യാപേക്ഷയുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, സിബിഐ അന്വേഷണവും, കുടുംബാംഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ പിതാവ് വരുണ്‍ താക്കൂര്‍ സുപ്രീംകോടതിയെ സമീപിക്കും. ഹര്‍ജി പരിഗണിക്കാമെന്ന് കോടതി ഉറപ്പ് നല്‍കിയിട്ടുണ്ട്.