ഭീകരർക്കൊപ്പം ഡിഎസ്‌പി ദേവീന്ദർ സിങ് അറസ്‌റ്റിലായ സംഭവത്തിൽ കശ്‌മീർ പോലീസിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന. അതിർത്തി കടന്ന് താഴ്‌വരിയിലെത്താൻ ഭീകരർക്ക് പോലീസ് സഹായം ചെയ്‌തു നൽകുകയാണെന്ന് ശിവസേന മുഖപത്രമായ സാമ്‌ന ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING


കശ്മീരില്‍ അതിര്‍ത്തികടന്നുള്ള നുഴഞ്ഞുകയറ്റം നടന്നുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായി തീവ്രവാദികള്‍ക്ക് അതിര്‍ത്തി കടക്കാനുള്ള സഹായം നല്‍കുകയാണ് പോലീസ്....
പോലീസ് മെഡല്‍ നേടിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ അറസ്റ്റിലായിരിക്കുന്നു.താഴ്‌വരയിലെ പൊലീസിനെ മറ്റ് ചില നേട്ടങ്ങൾക്കായി സർക്കാർ ഉപയോഗിക്കുകയാണ്. അതിർത്തിയിൽ നുഴഞ്ഞുകയറ്റം തുടരുമ്പോഴാണ് സർക്കാരിൻ്റെ ഈ നടപടി. ഭീകരർക്കൊപ്പം മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാണ് അറസ്‌റ്റിലായത്. ഈ സാഹചര്യത്തിൽ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് സംശയങ്ങൾ പ്രകടിപ്പിച്ചാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്ത് മറുപടിയാകും നൽകുകയെന്നും സാമ്‌ന ചോദിച്ചു.


ജമ്മു കശ്‌മീരിൽ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സർക്കാരിൻ്റെ നയം ചരിത്രപരമായ തീരുമാനമാണെന്ന് മുഖപത്രം പറയുന്നു. അനുച്ഛേദം റദ്ദാക്കിയതിൽ ജനങ്ങൾക്കുള്ള സന്തോഷവും ആശ്ചര്യവും റിപ്പബ്ലിക് ദിന ആഘോഷത്തിൽ വ്യക്തമാകുമെന്നും ജമ്മു കശ്മീരിലെ എല്ലാ വീടുകള്‍ക്കും മുകളിലുമായി ത്രിവര്‍ണപതാക പാറുന്നത് കാണണം. നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം അതാണ്. സാമ്ന വ്യക്തമാക്കി.


ഹിസ്ബുൾ മുജാഹിദീൻ ജില്ലാ കമാൻഡർ നവീദ് ബാബു ഉൾപ്പെടെ രണ്ടു ഭീകരർക്കൊപ്പം ശ്രീനഗർ രാജ്യാന്തര വിമാനത്താവളത്തിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ ദേവീന്ദർ സിങ് അറസ്‌റ്റിലായ സംഭവമാണ് സാമ്‌നയുടെ എതിർപ്പിന് കാരണമായത്.


സമീപകാലത്തായി തീവ്രവാദികള്‍ അറസ്റ്റിലായതിനാല്‍ ഡല്‍ഹി, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ സമാധാനപരമായി റിപ്പബ്ലിക് ദിനാഘോഷം നടക്കുമെന്ന ശുഭാപ്തി വിശ്വാസവും സാമ്ന പ്രകടിപ്പിക്കുന്നു.