ന്യൂഡല്‍ഹി: ജയവും തോല്‍വിയും മാറിവരുമെന്ന് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. രാജ്യസഭാ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സോണിയ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒറ്റത്തവണ ഒഴികെ എല്ലായ്പ്പോഴും കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു രാജ്യസഭാ ഉപാദ്ധ്യക്ഷ പദവി. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ജെഡിയു എംപി ഹരിവംശ് നാരായണ്‍ സിംഗ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായ ബി. കെ ഹരിപ്രസാദിനെയാണ് പരാജയപ്പെടുത്തിയിരുന്നു.


എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ തെലുങ്കാന രാഷ്ട്ര സമിതിയും ബിജു ജനതാദളും പിന്തുണച്ചിരുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടി എംപിമാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ഡിഎംകെയിലെ രണ്ട് അംഗങ്ങളും തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു അംഗവും തിരഞ്ഞെടുപ്പ് സമയത്ത് സഭയില്‍ ഹാജരായിരുന്നില്ല.