മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കരുതെന്ന് മോദിയോട് ഒബാമ
രാജ്യത്തെ മതത്തിന്റെയും വർഗ്ഗത്തിന്‍റെയും അടിസ്ഥാനത്തിൽ വിഭജിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുൻ അമേരിക്കന്‍ പ്രസിഡൻറ് ഒബാമ. ഇതുതന്നെയാണ് അമേരിക്കൻ ജനങ്ങളോടും താൻ ആവശ്യപ്പെട്ടിട്ടുള്ളത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: രാജ്യത്തെ മതത്തിന്റെയും വർഗ്ഗത്തിന്‍റെയും അടിസ്ഥാനത്തിൽ വിഭജിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുൻ അമേരിക്കന്‍ പ്രസിഡൻറ് ഒബാമ. ഇതുതന്നെയാണ് അമേരിക്കൻ ജനങ്ങളോടും താൻ ആവശ്യപ്പെട്ടിട്ടുള്ളത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
മോദി ഇതിന് എന്ത് മറുപടി നൽകിയെന്ന സദസിന്‍റെ ചോദ്യത്തിന് അദ്ദേഹം അത് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഒബാമ പറഞ്ഞു.
ഇന്ത്യയിൽ മുസ്ലിംകൾ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അവർ വിശ്വസിക്കുന്നു. ഇത് മറ്റു രാജ്യങ്ങളിൽ സംഭവിക്കാത്തതാണ്. അത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഒബാമ പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് മുസ്ലിംകൾ ഈ നാടിന്റെ ഭാഗമാണെന്ന് അവർ വിശ്വസിക്കുന്നു എന്നത് സർക്കാറിനും ഭൂരിപക്ഷ സമുദായങ്ങൾക്കും സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തിൽ ഏറ്റവും പ്രധാനം രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ ഓഫീസിനില്ല, മറിച്ച് മറിച്ച് ജനങ്ങള്‍ക്കാണ്. ഒരു രാഷ്ട്രീയക്കാരനെ പിന്തുണക്കുമ്പോള്‍ താൻ ഏത് ആശയത്തെയാണ് പിന്തുണയ്ക്കുന്നത് എന്ന് അവർ സ്വയം ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.