ചികിത്സയില്‍ കഴിയുന്ന കരുണാനിധിയെ ഉപരാഷ്ട്രപതി സന്ദര്‍ശിച്ചു
ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അദ്ധ്യക്ഷന്‍ എം. കരുണാനിധിയെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ കാവേരി ആശുപത്രിയില്‍ എത്തിയാണ് വെങ്കയ്യ നായിഡു കരുണാനിധിയെ കണ്ടത്.
ചെന്നൈ: ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അദ്ധ്യക്ഷന്‍ എം. കരുണാനിധിയെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ കാവേരി ആശുപത്രിയില്‍ എത്തിയാണ് വെങ്കയ്യ നായിഡു കരുണാനിധിയെ കണ്ടത്.
മുതിര്‍ന്ന നേതാക്കളായ നിര്‍മല സീതാരാമന്‍, തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് ഉള്‍പ്പെടെ കരുണാനിധിയുടെ ആരോഗ്യനില അന്വേഷിച്ച് ആശുപത്രിയിലെത്തിയിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് രക്തസമ്മര്‍ദം ക്രമാതീതമായി താഴ്ന്നതിനെ തുടര്‍ന്നു കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം സാധാരണ നിലയില്‍ ആയെങ്കിലും, ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് സൂചന.
എന്നാല്‍ ശനിയാഴ്ച രാത്രി എട്ടിന് പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിനു ശേഷം ആശുപത്രി അധികൃതര്‍ കരുണാനിധിയെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും തന്നെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുമെന്നുമായിരുന്നു മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്.
പ്രിയ നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തയറിഞ്ഞ് തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഡിഎംകെ പ്രവർത്തകർ ചെന്നൈയിലേക്കു പ്രവഹിക്കുകയാണ്. ‘കലൈജ്ഞർ വാഴ്ക’ മുദ്രാവാക്യങ്ങൾ മുഴക്കി ഇന്നലെ ഇന്നലെ രാത്രി മുതൽ ആശുപത്രിക്കു മുന്നിൽ നൂറുകണക്കിനാളുകൾ തടിച്ചു കൂടിയിട്ടുണ്ട്.
അതേസമയം, ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.