ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ മാംസനിരോധനം. ഒറ്റരാത്രികൊണ്ട്  നൂറോളം അറവുശാലകള്‍ പൂട്ടി. ബീഫിനു പുറമെ കോഴി, ആട്ടിറച്ചി, മീൻ എന്നിവയും വിൽക്കുന്നില്ല. ലൈസൻസ് പുതുക്കി നൽകില്ലെന്നു മാത്രമാണ് അധികൃതരുടെ അറിയിപ്പ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷമാണ് വിലക്ക് നിലവിൽ വന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ഉത്തർപ്രദേശിൽ 300 അറവുശാലകൾ അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനധികൃത അറവുശാലകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നു പോലീസിനു നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നു പോലീസ് നടത്തിയ പരിശോധനകളിലാണ് സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന 300 അറവുശാലകൾ അടച്ചുപൂട്ടിയത്. 


കന്നുകാലി കടത്തിനെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുവാനും പോലീസിനു നിർദേശം നൽകി. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ജില്ലാ മജിസ്ട്രേറ്റുമാർക്ക് കത്ത് നൽകിയിട്ടുമുണ്ട്.