കൊച്ചി: കാശുള്ളവന്‍ രക്ഷപ്പെടുമെന്നും  താന്‍ ഇവിടെ കിടക്കുന്ന ലക്ഷണമാണെന്നും നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി.  അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്കുകൊണ്ടുപോകുമ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പള്‍സര്‍ സുനി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കാശുള്ളവൻ കേസിൽ നിന്നും രക്ഷപെടുമെന്നും കേസിൽ താൻ മാത്രമായത് കണ്ടില്ലേ എന്നുമാണ്‌ സുനി പറഞ്ഞത്.  അതേസമയം കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട പ്രതികൾ ഒഴികെയുള്ളവരെ ഇന്ന് കോടതിയിൽ ഹാജരാക്കി. ഇവരുടെ റിമാൻഡ് നീട്ടി അങ്കമാലി മജിസ്ട്രേറ്റ് കോടതി വീണ്ടും ജയിലിലേക്ക് അയച്ചു.


നടിയെ ആക്രമിച്ച കേസില്‍ ഇനി വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലായിരിക്കും. നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി.  ദിലീപിന്‍റെ ആവശ്യം അംഗീകരിക്കരുതെന്നും ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.