പാനൂരില്‍ രാഷ്ട്രീയസംഘര്‍ഷം, സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു
പാനൂരിൽ വീണ്ടും രാഷ്ട്രീയസംഘര്‍ഷം. രണ്ട് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു. സിപിഎം പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം നൗഷാദ് കളത്തില്‍ ഒപ്പമുണ്ടായിരുന്ന പൂളാണ്ടി നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചെണ്ടയാട് കുന്നുമ്മല്‍ സിപിഎം ഓഫിസിന് മുന്നില്‍വെച്ച് ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കുനേരെയും ആക്രമണമുണ്ടായത്.
കണ്ണൂര്‍: പാനൂരിൽ വീണ്ടും രാഷ്ട്രീയസംഘര്‍ഷം. രണ്ട് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു. സിപിഎം പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം നൗഷാദ് കളത്തില്‍ ഒപ്പമുണ്ടായിരുന്ന പൂളാണ്ടി നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചെണ്ടയാട് കുന്നുമ്മല്‍ സിപിഎം ഓഫിസിന് മുന്നില്‍വെച്ച് ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കുനേരെയും ആക്രമണമുണ്ടായത്.
ഇരുവരെയും ഉടന്തന്നെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിനും കാലിനും കൈകള്‍ക്കുമായി ഒന്‍പതോളം വെട്ടാണ് നൗഷാദിനുള്ളത്. പിന്നീട് തലശ്ശേരിയില്‍ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിനു പിന്നിൽ ആർ.എസ്.എസ് ആണെന്ന് സിപിഎം ആരോപിച്ചു. നവംബര്‍ അവസാനവാരം വരെ വന്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന പ്രദേശം ശാന്തമാകുന്നതിനിടയിലാണ് പുതിയ സംഭവങ്ങള്‍.
തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം പാനൂര്‍ സിഐ വി.വി. ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.