വിവാദ കത്ത് വിഷയത്തിൽ മേയർ ആര്യ രാജേന്ദ്രൻ പാർട്ടിക്ക് വിശദീകരണം നൽകി. ദിവസ വേതനത്തിൽ ജീവനക്കാരെ നിയമിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയോട് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ചു കൊണ്ടുള്ള ക ത്താണ് പുറത്തുവന്നത്. കത്ത് താൻ എഴുതിയതല്ലെന്നാണ് മേയർ പറഞ്ഞത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും ആര്യ രാജേന്ദ്രൻ അറിയിച്ചിട്ടുണ്ട്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ആര്യ രാജേന്ദ്രൻ വിശദീകരണം നൽകിയിരിക്കുന്നത്. ഇന്ന് തന്നെ സംഭവത്തിൽ ആര്യ രാജേന്ദ്രൻ പോലീസിന് പരാതി നൽകും.  


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തെ കുറിച്ച് ചർച്ച ചെയ്യാൻ സിപിഎം അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളാണ് വിളിച്ച ചേർത്തിരിക്കുന്നത്. സംഭവത്തിൽ നടപടി സ്വീകരിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. കൂടാതെ ഇങ്ങനെയൊരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ആനാവൂർ നാഗപ്പൻ ആവർത്തിച്ചു.


ALSO READ: Arya Rajendran Controversy : "തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണം"; പൊലീസിന് പരാതി നൽകാൻ ഒരുങ്ങി ആര്യാ രാജേന്ദ്രൻ


കത്ത് കൈമാറിയതായി പറയുന്ന ദിവസം മേയർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് നഗരസഭാ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാജ പ്രചരണങ്ങൾക്കെതിരെ  നിയമനടപടിയുമായി  മുന്നോട്ട് പോകാനാണ് നഗരസഭയും ഭരണ സമിതിയും ഉദ്ദേശിക്കുന്നതെന്ന്  നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി വരികെയാണെന്നും അറിയിച്ചിരുന്നു. കൂടാതെ ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടർന്ന് എംപ്ലോയ്മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചുവെന്നും അറിയിച്ചു. 


ഇത്തരത്തിൽ നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാൻ ചിലർ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു.ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവർ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നതെന്നും നഗരസഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ മറുപടിയുമായി ആര്യ രാജേന്ദ്രൻ രംഗത്തെത്തിയത്. 


 സംഭവത്തിൽ  മേയർ ആര്യാ രാജേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനും വിജിലൻസിനും പരാതി നൽകിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോട് ലിസ്റ്റ് ആവശ്യപ്പെട്ട് കൊണ്ട് വന്നതോടെ നടപടി വൻ വിവാദത്തിലായിരുന്നു.  യൂത്ത് കോൺഗ്രസ് ദേശീയ സമിതി അംഗം ജെ.എസ് അഖിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. അതേസമയം ജി എസ് ശ്രീകുമാറാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോയ്ക്ക് പരാതി നൽകിയത്. 
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ നിലവിലുള്ള 295 താത്കാലിക ഒഴിവുകളിൽ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ അറിയിച്ചു


നഗരസഭ ആരോഗ്യ വിഭാഗത്തിൽ 295 ഒഴിവുകളുണ്ടെന്നും അപേക്ഷ ഒാൺലൈനായാണെന്നും കത്തിൽ പറയുന്നുണ്ട്. ഉദ്യോഗാർഥികളുടെ മുൻഗണനാ ലിസ്റ്റാണ് മേയർ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്.  കത്ത് പുറത്തായതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡിലാണ് സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത്. അധികം താമസിക്കാതെ കത്തിൻറെ പകർപ്പ് വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കാൻ തുടങ്ങി. പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്, ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് , ലാബ് ടെക്നീഷ്യന്‍, സ്വീപ്പര്‍, ഒപ്ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ