ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക റെഡി, കുമ്മന൦ ഔട്ട്, സുരേന്ദ്രന്‍ ഇന്‍!!
നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ `തയ്യാറാവാത്തവര്‍` പട്ടികയിലും, `തയ്യാറായവര്‍` പട്ടികയ്ക്ക് പുറത്തും!! ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക റെഡി!!
തിരുവനന്തപുരം: നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 'തയ്യാറാവാത്തവര്‍' പട്ടികയിലും, 'തയ്യാറായവര്‍' പട്ടികയ്ക്ക് പുറത്തും!! ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക റെഡി!!
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നത്.
ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ പുറത്താക്കി, യുവമോര്‍ച്ചാ നേതാവ് എസ് സുരേഷ് എന്‍ഡിഎയ്ക്കായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങും.
തുടക്കംമുതല്‍ മത്സരത്തിനില്ല എന്നാവര്‍ത്തിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കും. എറണാകുളത്ത് സി. ജി. രാജഗോപാലും അരൂരില്‍ കെ. പി. പ്രകാശ് ബാബുവും മഞ്ചേശ്വരത്ത് രവീശ തന്ത്രിയുമാണ് മത്സരിക്കുക.
കുമ്മനം രാജശേഖരന്, വി.വി. രാജേഷ്, എസ്. സുരേഷ് എന്നിവരുടെ പേരുകളാണു വട്ടിയൂര്‍ക്കാവില്‍ പരിഗണിച്ചിരുന്നത്. കൂടാതെ, മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ. രാജഗോപാല്‍ ശനിയാഴ്ച കുമ്മനത്തിന്റെ സ്വാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രചാരണവും ആരംഭിച്ചിരുന്നു.
എന്നാല്‍ അവസാനനിമിഷം വി. മുരളീധരന്പക്ഷത്തിലെ ചില നേതാക്കള്‍ കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ എതിര്‍പ്പുയര്‍ത്തി. ഇതേതുടര്‍ന്ന് മണ്ഡലത്തില്‍ ബിജെപിക്കു തിരഞ്ഞെടുപ്പു പ്രചാരണം നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയുമുണ്ടായി. പിന്നാലെയാണ് കുമ്മനത്തെ ഒഴിവാക്കിയുള്ള സ്ഥാനാര്‍ഥി പട്ടികയ്ക്കു ബിജെപി ദേശീയ തിരഞ്ഞെടുപ്പ് സമിതി അംഗീകാരം നല്‍കുന്നത്.
ആദ്യം മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ആര്‍എസ്എസ് നേതൃത്വവും ശ്രീധരന്‍പിള്ള വിഭാഗവും ആവശ്യപ്പെട്ടതോടെ "പാര്‍ട്ടി പറഞ്ഞാല്‍' മത്സരിക്കാമെന്ന നിലപാടിലേക്കു കുമ്മനം എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദേശീയ നേതൃത്വം കുമ്മനത്തെ ഒഴിവാക്കി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നത്!!
കോന്നിയില്‍ കെ. സുരേന്ദ്രനു പുറമേ ശോഭ സുരേന്ദ്രന്റെ പേരാണു പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍, വിജയസാധ്യത മുന്‍നിര്‍ത്തി സുരേന്ദ്രനെ ബിജെപി ദേശീയ നേതൃത്വം കോന്നിയില്‍ നിയോഗിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു സുരേന്ദ്രന്റെയും നിലപാട്.
അതേസമയം, 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും. ഒക്ടോബര്‍ ഒന്നിനാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. സ്ഥാനാർഥി നിർണ്ണയം ഏറെക്കുറെ പൂർത്തിയായതോടെ മുന്നണികൾ പ്രചാരണരംഗത്ത് സജീവമായി.