തിരുവനന്തപുരം: വരാപ്പുഴയിലെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹനദാസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

മനുഷ്യാവകാശ കമ്മിഷന്‍ കമ്മിഷന്‍റെ പണിയെടുത്താല്‍ മതിയെന്നും എന്തും വിളിച്ചു പറയാമെന്നുള്ള ധാരണ ശരിയല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അന്വേഷണം ഫലപ്രദമല്ലെന്ന കമ്മിഷന്‍റെ പ്രസ്താവന അപക്വമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


അതേസമയം കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ മരണം ദൗര്‍ഭാഗ്യകരമാണെന്ന് പിണറായി സൂചിപ്പിച്ചു. 'പൊലീസിലെ മൂന്നാംമുറ ഒരു തരത്തിലും അംഗീകരിക്കില്ല. ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കാലതാമാസമുണ്ടാകില്ല...' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.