തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ക്കുന്നു. സംസ്ഥാനത്ത് സംയുക്ത പ്രക്ഷോഭം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് സംയുക്ത പ്രതിഷേധം നടത്താനാണ് തീരുമാനം.  16ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സത്യാഗ്രഹത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു പങ്കെടുക്കും. മന്ത്രിമാരും എല്‍.ഡി.എപ് യു.ഡിഎഫ് നേതാക്കളും സത്യാഗ്രഹത്തില്‍ പങ്കെടുക്കും.


പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സത്യാഗ്രഹം. സാംസ്കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖര്‍ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുക്കും.


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് സംയുക്ത പ്രതിഷേധത്തിന് തീരുമാനമായത്. മന്ത്രിമാരും കക്ഷിനേതാക്കളും പ്രതിഷേധത്തില്‍ പങ്കുചേരും.


പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി പ്രക്ഷോഭത്തിന് ആഹ്വനം ചെയ്തിരിക്കുന്നത്.