തിരുവനന്തപുരം: മാന്നാനത്ത് പ്രണയ വിവാഹത്തെ തുടര്‍ന്ന് കെവിന്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരനവുമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

കെവിന്‍റെ മരണം നാട്ടില്‍ നടക്കാന്‍ പാടില്ലാത്തതെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി സംഭവം രാഷ്ട്രീയവല്‍ക്കരിക്കാനും, സര്‍ക്കാരിനെതിരെ തിരിക്കാനും ശ്രമം നടന്നതായും ആരോപിച്ചു.


'കാലത്തിന്‍റെ മാറ്റം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മനസിലായിട്ടില്ല. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അത് അവര്‍ ഓര്‍ക്കണമായിരുന്നു'- മുഖ്യമന്ത്രി പറഞ്ഞു. 


അതേസമയം, കൊലപാതകത്തിലെ മുഖ്യപ്രതികളായ സാനു ചാക്കോ,​ പിതാവ് ചാക്കോ എന്നിവര്‍ പൊലീസില്‍ കീഴടങ്ങി. കണ്ണൂര്‍ ഇരിട്ടിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരും ബംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍,​ പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ ഇരുവരും 
കീഴടങ്ങുകയായിരുന്നു.