നടി ആക്രമിക്കപ്പെട്ട കേസ്: കര്‍ശന വ്യവസ്ഥയില്‍ ദിലീപിന് ജാമ്യം
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്ന് തന്നെ ജയില്‍ മോചിതനാക്കാനുള്ള നടപടികള്‍ക്കായി ദിലീപിന്‍റെ അഡ്വക്കേറ്റ് ബി. രാമന്‍പിള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്ന് തന്നെ ജയില്‍ മോചിതനാക്കാനുള്ള നടപടികള്‍ക്കായി ദിലീപിന്‍റെ അഡ്വക്കേറ്റ് ബി. രാമന്‍പിള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ജാമ്യത്തിനായി ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം. രണ്ട് ആള്‍ ജാമ്യവും പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ദിലീപ് അഞ്ചാം തവണയാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. 85 ദിവസങ്ങള്‍ക്കുശേഷമാണ് ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.
ദിലീപിന്‍റെ ഹര്‍ജിയില്‍ കഴിഞ്ഞയാഴ്ച വാദം പൂര്‍ത്തിയായിരുന്നു.
ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് പള്‍സര്‍ സുനിയ്ക്ക് നല്‍കിയിരുന്നതെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പൊലീസ് പിടിയിലായാല്‍ സുനിയ്ക്ക് മൂന്ന്‍ കോടി രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യ ഹര്‍ജിക്കിടെ നടത്തിയ പരാമര്‍ശങ്ങള്‍ ദിലീപിന് അനുകൂലമാണെന്ന വിലയിരുത്തലുകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഹൈക്കോടതി രാവിലെ പുറത്തിറക്കിയ പരിഗണനാ പട്ടികയില്‍ ദിലീപിന്‍റെ കേസ് ഉണ്ടായിരുന്നില്ല. എന്നാല്‍ പത്തുമണിയോടെ പുറപ്പെടുവിച്ച പുതിയ പട്ടികയില്‍ ദിലീപിന്‍റെ കേസും ഉള്‍പ്പെടുത്തിയതോടെ ഇന്നുതന്നെ ജാമ്യം കിട്ടിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
അതേസമയം, ദിലീപിന്‍റെ മോചനം ഉറപ്പായ വിശ്വാസത്തില്‍ ഫാന്‍സ് അസോസിയേഷനുകളും ആരാധകരും വന്‍ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.