തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഭവങ്ങള്‍ വലിയ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് ഗവര്‍ണര്‍ പി.സാദാശിവം. പ്രശ്നങ്ങള്‍ ഉടനെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോളേജില്‍ ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. പഠന നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 


ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി കോളേജുകളിലെ സംഘര്‍ഷങ്ങളും ലൈംഗിക അതിക്രമങ്ങളും സംബന്ധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കണമെന്ന് യൂണിവേഴ്സിറ്റി വൈസ് ചാലന്‍സലര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു


കഴിഞ്ഞ മൂന്ന് ദിവസമായി പലതവണയായി പ്രശ്‌നത്തില്‍ ഇടപെട്ട് വരികയാണ്. ഇത്തരം സംഭവങ്ങള്‍ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും ഇത് നല്ലകാര്യമല്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.


സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സിലറുമായും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായും പ്രതിപക്ഷ നേതാവടക്കമുള്ള വിവിധ സംഘടനാ പ്രതിനിധികളുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 


യൂണിവേഴ്സിറ്റി സംഘര്‍ഷത്തെപ്പറ്റിയും പരീക്ഷാക്രമക്കേടുകളെക്കുറിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ കേരളാ സര്‍വകലാശാല വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും പ്രശ്‌നങ്ങള്‍ അധികം വൈകാതെതന്നെ ഒത്തുതീരുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു.