ഹാദിയ കേസ്: രാഹുല്‍ ഈശ്വറിനെതിരായ പരാമര്‍ശം നീക്കി, അശോകന് മറുപടി പറയണം
ഹാദിയയെ സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമമുണ്ടെന്ന് വിവരം ലഭിച്ചാൽ ഇടപെടേണ്ടത് സർക്കാരാണ്. വിദേശ യാത്ര തടയാൻ സർക്കാരിന് കഴിയുമെന്നും കോടതി നിരീക്ഷിച്ചു.
ന്യൂഡൽഹി: സുപ്രീംകോടതിയില്‍ ഹാദിയ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്കാന് പിതാവ് അശോകനും എന്‍.ഐ.എയ്ക്കും നിര്‍ദേശം. മാതാപിതാക്കള്‍ക്കും എന്‍.ഐ.എയ്ക്കും എതിരായി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഹാദിയയുടെ സത്യവാങ്മൂലത്തില്‍ നിന്ന് രാഹുല്‍ ഈശ്വറിനെതിരെയുള്ള ആക്ഷേപങ്ങള്‍ കോടതി നീക്കി.
സത്യവാങ്മൂലത്തിന് മറുപടി നല്കാന് ഹാദിയയുടെ പിതാവ് ആശോകനും എന്‍.ഐ.എയ്ക്കും ഒരാഴ്ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതേസമയം ഹാദിയ സിറിയയിൽ പോകാൻ സാധ്യത ഉള്ളതു കൊണ്ടാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതെന്ന അശോകന്റെ വാദം ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അടങ്ങിയ ബെഞ്ച് ചോദ്യം ചെയ്തു.
ഹാദിയയെ സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമമുണ്ടെന്ന് വിവരം ലഭിച്ചാൽ ഇടപെടേണ്ടത് സർക്കാരാണ്. വിദേശ യാത്ര തടയാൻ സർക്കാരിന് കഴിയുമെന്നും കോടതി നിരീക്ഷിച്ചു.
ഹാദിയയുടെ വിവാഹം സംബന്ധിച്ച അശോകന്റെ വാദത്തെയും കോടതി രൂക്ഷമായി വിമർശിച്ചു. പരസ്പരം സമ്മതപ്രകാരമുള്ള വിവാഹം ബലാത്സംഗം അല്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള വിവാഹമായതുകൊണ്ട് പങ്കാളികൾക്ക് ഇടയിലുള്ള സമ്മതത്തെപ്പറ്റി അന്വേഷണം നടത്താൻ കഴിയുമോയെന്നും കോടതി ചോദിച്ചു. കേസ് മാർച്ച് എട്ടിന് കോടതി വീണ്ടും പരിഗണിക്കും.