വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് പരിഗമിക്കും. പൊലീസുകാർ പ്രതികളായ കേസ് സംസ്ഥാന പൊലീസ് തന്നെ അന്വേഷിക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്നാണ് പ്രധാന ആരോപണം.
മരിച്ച ശ്രീജിത്തിന്‍റെ ഭാര്യ അഖിലയമാണ് സംസ്ഥാന സർക്കാരിനേയും സിബിഐയേയും എതിർകക്ഷികളാക്കി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണം ഫലപ്രദമല്ലെന്നും പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മരണപ്പെട്ട ശ്രീജിത്തിന്‍റെ ഭാര്യ അഖില ഹര്‍ജി നല്‍കിയിരിക്കുന്നത്. ഒരു കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തവിടണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.
സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചനക്കാരെ പുറത്തുകൊണ്ടുവരാന്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലയെന്നും സംഭവത്തിന് ഉത്തരവാദികളായ റൂറല്‍ എസ്.പിയും സി.ഐയും ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കെതിരെ നടപടിയി എടുക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.