തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോര്‍പ്പറേഷന്‍റെ പുതിയ മേയറായി എല്‍ഡിഎഫിന്‍റെ കെ.ശ്രീകുമാറിനെ തിരഞ്ഞെടുത്തു. 35 നെതിരെ 42 വോട്ടുകള്‍ നേടിയാണ്‌ എല്‍ഡിഎഫ് വിജയം നേടിയത്.


ബിജെപി സ്ഥാനാര്‍ത്ഥി എം.ആര്‍.ഗോപനെയാണ് എല്‍ഡിഎഫ് തോല്‍പ്പിച്ചത്. മൂന്ന് മുന്നണികളും മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.


മേയര്‍ തിരഞ്ഞെടുപ്പിന്‍റെ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.അനില്‍കുമാറാണ് ആദ്യം പുറത്തായത്. രണ്ടാം റൗണ്ടില്‍ എല്‍ഡിഎഫ്-ബി.ജെ.പി മേയര്‍ സ്ഥനാര്‍ത്ഥികള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. 


തിരുവനന്തപുരത്തെ മേയറായിരുന്ന വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് എംഎല്‍എ ആയതിനെ തുടര്‍ന്നാണ് മേയര്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നത്. 


നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ചാക്ക വാര്‍ഡ് കൗണ്‍സിലറുമായിരുന്നു കെ.ശ്രീകുമാര്‍.