കല്‍പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ പോക്‌സോ വകുപ്പടക്കം 11 കേസുകള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഇതിനകം ആറു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത ഏഴു പെണ്‍കുട്ടികള്‍ പീഡിപ്പിയ്ക്കപ്പെട്ടതായാണ് പരാതി. യത്തീംഖാന അധികൃതരാണ് ഇതുസംബന്ധിച്ച് പൊലിസില്‍ പരാതി നല്‍കിയത്. 


സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കോമ്പൗണ്ടിന് പുറത്തുവച്ച് മിഠായി നല്‍കിയും അശ്ലീല വീഡിയോകള്‍ കാണിച്ച് പീഡിപ്പിച്ചു എന്നതാണ് പരാതി. യത്തീംഖാനയില്‍ നിന്നു സ്കൂളിലേയ്ക്കും ഭക്ഷണശാലയിലേക്കും പോകുന്ന വഴിയിലെ, കടകളില്‍ ഉള്ളവരാണ് കേസില്‍ കസ്റ്റഡിയില്‍ ഉള്ളത്. 


ഒരു കടയില്‍ നിന്നും പെണ്‍കുട്ടി ഇറങ്ങിവരുന്നതു കണ്ട, സെക്യൂരിറ്റി ജീവനക്കാരന്‍ ഇക്കാര്യം യത്തീംഖാനയില്‍ അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ പൊലിസ് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല.