കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പോലീസ് കണ്ടെത്തി
ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പോലീസ് കണ്ടെത്തി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ പൊലിസ് അറസ്റ്റു ചെയ്തു. റാന്നി സ്വദേശി ലീന (30) ആണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരുന്നത്.
കോഴഞ്ചേരി: ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പോലീസ് കണ്ടെത്തി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ പൊലിസ് അറസ്റ്റു ചെയ്തു. റാന്നി സ്വദേശി ലീന (30) ആണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരുന്നത്.
കുട്ടിയെ വളര്‍ത്തുക എന്ന ഉദ്ദേശം മാത്രമായിരുന്നു ലീനക്കുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. റാന്നി മാടത്തുംപടി ചെല്ലക്കാട്ട് കാവുംമൂലയില്‍ പാസ്റ്റര്‍ സജി-അനിതാ ദമ്പതികളുടെ നാലു ദിവസം പ്രായമായ മകനെയാണ് വ്യാഴാഴ്ച്ച രാവിലെ 11.10 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നു തട്ടിക്കൊണ്ടുപോയത്.
മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ലീന പിടിയിലായത്. ജില്ലാ ആശുപത്രിയിലെ സിസി ടിവി കാമറയിൽ ലീന ഫോണ്‍ വിളിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതേത്തുടർന്നാണ് മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചത്. അതേസമയം, കുഞ്ഞിനെ എത്രയും വേഗം കണ്ടെത്തിയില്ലെങ്കില്‍ പൊലിസ് സ്റ്റേഷനു മുന്പില് സമരം ആരംഭിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു.