ലഹരിക്കേസിൽ അറസ്റ്റിലായ ഓംപ്രകാശും സുഹൃത്തും തങ്ങിയ ഹോട്ടലിൽ പ്രയാഗ മാർട്ടിനു പുറമേ മറ്റൊരു നടിയും എത്തിയതായി അന്വേഷണസംഘം. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്ന് വ്യക്തമായാൽ നടിയെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹോട്ടലിൽ നടി വന്നതായി വ്യക്തമായിട്ടുണ്ട്. എന്നാൽ ഏതു സാഹചര്യത്തിലാണ് നടി എത്തിയതെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. അതിന് ശേഷമായിരിക്കും മറ്റ് നടപടികൾ.


Read Also: ഓം പ്രകാശിന്റെ കൂട്ടാളി പുത്തൻപാലം രാജേഷ് പിടിയിൽ


അതേ സമയം കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയെയും പ്രയാ​ഗ മാർട്ടിനെയും ചോദ്യം ചെയ്തു. ശ്രീനാഥ് ഭാസിയെ അഞ്ചുമണിക്കൂറും പ്രയാഗ മാര്‍ട്ടിനെ രണ്ടു മണിക്കൂറിലേറെയുമാണ് ചോദ്യം ചെയ്തത്.  ഇരുവർക്കും പ്രതിയുമായി നേരിട്ട് ബന്ധമില്ലെന്നും പ്രയാ​ഗയെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന നി​ഗമനത്തിലാണ് അന്വേഷണസംഘം.


സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരമാണ് ഹോട്ടലിൽ പോയതെന്നാണ് പ്രയാ​ഗയുടെ മൊഴി. ശ്രീനാഥ് ഭാസിയോടൊപ്പമാണ് ഹോട്ടലിൽ എത്തിയത്. ശ്രീനാഥ് ഭാസിയുടെ സുഹൃത്തായ ബിനു ജേസഫും ഉണ്ടായിരുന്നു. എന്നാൽ ലഹരി ഇടപാടോ പാർട്ടിയോ നടന്നതായി അറിവില്ലെന്നും പ്രയാ​ഗ പറഞ്ഞു.


Read Also: ഒടിടിയിൽ വിജയം കൊയ്യാൻ സൈജു കുറുപ്പ്; സ്ട്രീമിംഗ് ആരംഭിച്ച് 'ജയ് മഹേന്ദ്രൻ'
 
എന്നാൽ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടിൽ ചില സംശയങ്ങൾ പൊലീസിനുണ്ട്. അതിനാൽ ശ്രീനാഥിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. പാർട്ടിയിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ലഹരി ഉപയോഗിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല. ലഹരി പരിശോധനയ്ക്ക് തയ്യാറാണെന്ന് താരങ്ങൾ ഇന്നലെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. 


ഓം പ്രകാശും സുഹൃത്തുക്കളും ഹോട്ടലിൽ മൂന്നു മുറികളാണ് എടുത്തത്. ചില വ്യവസായികളും ഹോട്ടലിൽ എത്തിയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.